സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 18, 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം: ഓര്‍ത്തഡോക്‌സ് നീക്കത്തിനെതിരെ എം.ജെ.എസ്.എസ്.എ.

കോതമംഗലം: ദേവാലയ അന്തരീക്ഷം സംഘര്‍ഷ ഭൂമിയാക്കുവാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആസൂത്രിതമായ നീക്കത്തില്‍ എം.ജെ.എസ്.എസ്.എ. അങ്കമാലി ഭദ്രാസാനം പ്രതിഷേധിച്ചു.
കോലഞ്ചേരിയില്‍ യാക്കോബായ സുറിയാനി സഭയിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിലും സെന്റ് പോള്‍സ് പള്ളിയിലും നിലവിലുണ്ടായിരുന്ന ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിലും പ്രതിഷേധിച്ചു.
വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍പ്പോലും ശാന്തിയും അനുഗ്രഹവും തേടിയെത്തുന്ന സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ദേവാലയ അന്തരീക്ഷം കളങ്കപ്പെടുത്തുകയും ചെയ്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആസൂത്രിത നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കോതമംഗലം മൗണ്ട് സീനായ് അരമനയില്‍ കൂടിയ യോഗത്തില്‍ ഭദ്രാസന ഡയറക്ടര്‍ പി.പി.പൗലോസ് അധ്യക്ഷത വഹിച്ചു. പ്രമേയം മേഖലാ ഡയറക്ടര്‍ എല്‍ദോ ഐസക് അവതരിപ്പിച്ചു. ടി.ടി.ജോയി, സി.വൈ.വര്‍ഗീസ്, എന്‍.എ.ജോസ്, കെ.പി.പൗലോസ്, പി.ഐ.ഉലഹന്നാന്‍, എല്‍.ബി.വര്‍ഗീസ്, വി.പി.ജോയി, തോമസ് പോള്‍, ഡി.കോര, ബേബി വര്‍ഗീസ്, എം.വി.മാണി, ബിജു മാത്യു, പി.വി.ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.