സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, September 24, 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം: യാക്കോബായ സഭയുടെ വിശ്വാസപ്രഖ്യാപന റാലി നാളെ

    കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് വലിയപള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ നടത്തുന്ന പ്രാര്‍ഥനായജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച കോലഞ്ചേരിയില്‍ വിശ്വാസപ്രഖ്യാപന റാലി നടത്തും. മൂന്നുമണിക്ക് തോന്നിക്കയില്‍നിന്നാണ് റാലി തുടങ്ങുക. തുടര്‍ന്ന് കോലഞ്ചേരി ജംഗ്ഷനിലെത്തി ബ്ലോക്ക് ജംഗ്ഷനില്‍ തിരിഞ്ഞ് ചാപ്പലില്‍ പ്രവേശിച്ച് റാലി സമാപിക്കും. കഴിഞ്ഞ 18ന് റാലി നടത്തുവാന്‍ തീരുമാനിച്ചുവെങ്കിലും സര്‍ക്കാരിന്റെ ഇടപെടല്‍മൂലവും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചുമാണ് റാലി മാറ്റിവെച്ചത്.
എന്നാല്‍, പ്രാര്‍ഥനായജ്ഞം തുടരുന്ന സാഹചര്യത്തില്‍ കണ്ടനാട് ഭദ്രാസനതലത്തില്‍ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത റാലി ഉദ്ഘാടനംചെയ്യും. എല്ലാ ഇടവകകളില്‍നിന്നും ഭാരവാഹികള്‍ യുവജനങ്ങള്‍ക്കൊപ്പം പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികളായ ഫാ. എല്‍ദോസ് കക്കാടന്‍, ബിജു തമ്പി, സിനോള്‍ വി. സാജു എന്നിവര്‍ പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.