സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 16, 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം നിലപാടുകളില്‍ ഉറച്ച് ഇരു വിഭാഗവും; ചര്‍ച്ചയില്‍ പരിഹാരമായില്ല

കൊച്ചി: കോലഞ്ചേരി പള്ളി സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക സംഘവും യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടാം ദിവസവും തുടര്‍ന്ന ചര്‍ച്ചയില്‍ ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഇരു വിഭാഗത്തിലെയും സഭാ മേലധ്യക്ഷന്‍മാരും നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം നിലപാടുകള്‍ വെള്ളിയാഴ്ച അറിയിക്കാമെന്ന് കമ്മീഷനെ അറിയിച്ചു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ അവകാശത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അഭിഭാഷക കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പള്ളിത്തര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിനാണ് കമ്മീഷന്‍ മുഖ്യമായും ശ്രമിച്ചത്. എന്നാല്‍ കോലഞ്ചേരിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ബാവമാരുടെ ഉപവാസ സമരവും പ്രാര്‍ഥനാ യജ്ഞവും അവസാനിപ്പിക്കണമെന്നും അഭിഭാഷക കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം വേണമെന്നും ഇരു വിഭാഗവും ശക്തമായി ആവശ്യപ്പെട്ടു.
കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. നീതിയും ന്യായവും ലഭ്യമാകുന്നതുവരെ ഉപവാസ സമരവുമായി മുന്നോട്ടുപോകുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.
ആരാധനാ സ്വാതന്ത്ര്യം മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും യാക്കോബായ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. ശാന്തമായ അന്തരീക്ഷമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു വിഭാഗത്തിന്റെയും തീരുമാനങ്ങള്‍ കളക്ടറെ അറിയിച്ച ശേഷമേ വെള്ളിയാഴ്ച ചര്‍ച്ച ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.
ഹൈക്കോടതി നിയമിച്ച അഭിഭാഷക സംഘം പ്രതിനിധികളായ സീനിയര്‍ അഡ്വക്കേറ്റ് എന്‍. ധര്‍മദന്‍, അഡ്വ. ശ്രീലാല്‍ വാര്യര്‍, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എന്നിവരുമായിട്ടാണ് സഭാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.