സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 8, 2011

മാതാവിനെ മറന്ന് ജീവിക്കാനാകില്ല: ശ്രേഷ്ഠ കാതോലിക്കബാവാ

മണര്‍കാട്: ദൈവമാതാവായ വിശുദ്ധ കന്യകാ മര്‍ത്തമറിയത്തോടുള്ള ഭക്തിയും വിശ്വാസവും ഉപേക്ഷിച്ച് ക്രൈസ്തവസമൂഹത്തിന് മുന്നോട്ടുപോകാനാകില്ലന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു.
എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി മണര്‍കാട് പള്ളിയില്‍ വിശുദ്ധ മുന്നിന്‍മേല്‍ കുര്‍ബാനമധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ .
തുടര്‍ന്നുനടന്ന നട തുറക്കല്‍ ചടങ്ങിനും കാതോലിക്കബാവ പ്രധാനകാര്‍മ്മികത്വം വഹിച്ചു. കന്യക മര്‍ത്തമറിയം ഉണ്ണിയേശുവിനെയും വഹിച്ച് നില്‍ക്കുന്ന തിരുസ്വരൂപം ദര്‍ശിക്കുന്നതിനായി ജാതിമത ഭേദമെന്യേ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
എട്ടുനോമ്പാചരണത്തിലെ പ്രധാന ചടങ്ങായ നടതുറക്കല്‍ വ്രതാനുഷ്ഠാനത്തോടെ എട്ടു ദിവസം നോമ്പ് നോല്‍ക്കാനെത്തുന്നവര്‍ക്ക് ആത്മീയ നിര്‍വൃതിയേകുന്നതാണ്. ചടങ്ങില്‍ പങ്കെടുക്കുന്നതിനെത്തിയ വിശ്വാസികളെകൊണ്ട്, പുലര്‍ച്ചെതന്നെ പള്ളിയും പരിസരങ്ങളും നിറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എസ്. സുരേഷ്‌കുമാര്‍, പാമ്പാടി സി.ഐ. സാജുവര്‍ഗീസ്, എസ്.ഐ. മാരായ എം.എസ് ഷാജഹാന്‍, എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു. രാവിലെ മുതല്‍തന്നെ മണര്‍കാട്- കിടങ്ങൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, രാത്രി പ്രദക്ഷിണം, തുടര്‍ന്ന് മാര്‍ഗ്ഗംകളി, പരിചമുട്ട്കളി, വെടിക്കെട്ട് എന്നിവ നടന്നു.
മണര്‍കാട് പള്ളിയില്‍ ഇന്ന്
കരോട്ടെ പള്ളിയില്‍ കുര്‍ബ്ബാന 7.00 പ്രഭാത പ്രാര്‍ത്ഥന 8.00, വലിയ പള്ളിയില്‍ മൂന്നിന്‍മേല്‍ കുര്‍ബ്ബാന- കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ 9.00, പ്രദക്ഷിണം, ആശിര്‍വാദം 2.00, നേര്‍ച്ച വിളമ്പ് 3.00.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.