സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, September 7, 2011

വിശ്വാസവും ആഘോഷവും സമന്വയിച്ചു; ജനസാഗരമായി മണര്‍കാട് റാസ



മണര്‍കാട്: കന്യകമര്‍ത്തമറിയത്തോടുള്ള അപേക്ഷകളും പ്രാര്‍ഥനാഗീതങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്തിനിര്‍ഭരവും ആഘോഷ സമന്വിതവുമായ മണര്‍കാട് പള്ളി റാസ ചൊവ്വാഴ്ച നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നാലു വരിയായി നീങ്ങിയ 'റാസ'യ്ക്ക് ആയിരക്കണക്കിന് മുത്തുക്കുടകളും നൂറിലേറെ പൊന്‍ വെള്ളിക്കുരിശുകളും ചെണ്ടവാദ്യമേളങ്ങളും പകിട്ടേകി.
ഘോഷയാത്ര ഒരു പോയിന്റ് പിന്നിടാന്‍ നാലു മണിക്കൂറിലേറെ സമയമെടുത്തു. കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും കുരുത്തോലകളും മെഴുകുതിരികളുമായി ഗ്രാമം 'റാസ'യെ എതിരേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ മദ്ധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്നാരംഭിച്ച പ്രദക്ഷിണം വൈകീട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട്കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്ന് കിലോമീറ്ററിലേറെ സഞ്ചരിച്ച് പ്രദക്ഷിണത്തിന്റെ മുന്‍ഭാഗം വലിയപള്ളിയിലെത്തുമ്പോഴും റാസയില്‍ പങ്കെടുക്കാനുള്ള വിശ്വാസികള്‍ പള്ളിമുറ്റത്ത് നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വലിയപള്ളിയില്‍ നടത്തിയ ധൂപപ്രാര്‍ഥനയ്ക്കുശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ റാസയില്‍ പങ്കുചേര്‍ന്നു. ഫാ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പാ ചിരവത്തറ, ഫാ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കറുകയില്‍, ഫാ. തോമസ് മറ്റത്തില്‍ എന്നിവര്‍ റാസയിലുടനീളം വിശ്വാസികളെ ആശീര്‍വദിച്ചു.
രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയില്‍ യാക്കോബായ സഭ എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് സന്ധ്യാപ്രാര്‍ഥനയും നടന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാന കാര്‍മ്മികത്വം വഹിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.