സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, April 21, 2011

ഈസ്റ്റെര്‍

കുരിശില്‍  തറയ്ക്കപ്പെട്ടു മരിച്ചതിന്റെ മൂന്നാം നാള്‍  യേശുക്രിസ്തു  മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ക്രിസ്താനികള്‍  ഈസ്റ്റര്‍  ആയി ആചരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍  ആഘോഷിക്കുന്നത്. അമ്പതു  ദിവസം നീണ്ടു നില്‍ക്കുന്ന നോമ്പാചണത്തിന്റെ (lent) അവസാനവും ഈസ്റ്റര്‍  ദിനത്തിലാണ്.വര്‍ഷം  തോറും നിശ്ചിത തീയതിയില്‍ ആഘോഷിക്കുന്നതിനു പകരം ചില പ്രത്യേക മാനദണ്ഡങ്ങള്‍ വച്ചു കണക്കാക്കപ്പെടുന്ന ഒരു ഞായറാഴ്ചയാണ് ഈസ്റ്റര്‍  ആചരിക്കുന്നത്. അതിനാല്‍  ഇത് മാറ്റപ്പെരുന്നാള്‍    (moveable feasts) എന്ന വിഭാഗത്തില്‍  പെടുന്നു. മാര്‍ച്ച് 21 നോ അതിനു ശേഷമോ വരുന്ന പൌര്‍ണ്ണമി (full moon) നാളിനു ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആയി ആചരിക്കുന്നത്. അതായത് മാര്‍ച്ച്‌   22 നും ഏപ്രില്‍  25 നും ഇടയില്‍  വരുന്ന ഞായറാഴ്ച്ച. ആദ്യ കാലങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് ഇന്നത്തെപ്പോലെ ഞായറാഴ്ചയായിരുന്നില്ല. റോമന്‍  ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിന്‍  ആണ്, എ.ഡി. 325 ല്‍  ഈസ്റ്റെര്‍  ആഘോഷം ഞായറാഴ്ചയായി തീരുമാനിച്ചത്. വസന്തക്കാലത്തിലെ ആദ്യപൂര്‍ണ്ണചന്ദ്രനുശേഷം വരുന്ന ഞായറാഴ്ച, കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി ഈസ്റ്ററായി പ്രഖ്യാപിക്കുകയായിരുന്നു.
ഓശാന ഞായറോടു കൂടി ക്രൈസ്തവര്‍  വിശുദ്ധവാരം ആരംഭിക്കുകയാണ്. തുടര്‍ന്നുള്ള ഒരാഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്‍മ്മാചരണത്തിന്റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.
ഓശാന ഞായര്‍  (Palm Sunday)
യേശു ജറുസലേമിലേയ്ക്ക് രാജാവായി എഴുന്നള്ളിയതിന്റെ ഓര്‍മ്മയാചരണമാണ് ഓശാന . സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും ദിനം കൂടിയാണ് ഓശാന ഞായര്‍ ഭരണാധികാരികളുടെ ക്രൂരതയില്‍  മനം നൊന്ത്, രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു യേശുവിന്‍റെ  ജറുസലേം പ്രവേശനം. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലേമിലേയ്ക്ക് വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്തേറി വന്ന യേശു ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വീശി “ഓശാന ദാവീദിന്റെ പുത്രന് ഓശാന” എന്നു പാടി ജനക്കൂട്ടം എതിരേറ്റതിന്റെ സ്മരണ പുതുക്കലാണ് ഓശാന.ഹെബ്രായ ഭാഷയില്‍  ഓശാന എന്ന വാക്കിന്‍റെ അര്‍ത്ഥം ‘രക്ഷ അടുത്തിരിക്കുന്നു’, ‘ഇപ്പോള്‍  ഞാന്‍  രക്ഷ നേടും’ എന്നൊക്കെയാണ്. ഈസ്റ്ററിന്റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ് ഓശാന ഞായര്‍  (palm Sunday).ഈ ദിവസം വിശ്വാസികള്‍  ദേവാലയങ്ങളില്‍  പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല വെഞ്ചെരിപ്പും കുരുത്തോലയേന്തിയുള്ള പ്രദക്ഷിണവും നടത്തുന്നു. ക്രിസ്തുദേവന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്. ഈശോയുടെ അന്ത്യാത്താഴത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹ വ്യാഴാഴ്ച ഉണ്ടാക്കുന്ന പുളിക്കാത്ത അപ്പത്തിന്റെ (ഇന്‍ഡ്രിയപ്പം) മുകളില്‍ കുരിശാകൃതിയില്‍  വെയ്‌ക്കാനും, അന്നേ ദിവസം കാച്ചുന്ന പാലില്‍  ഇടാനും ഈ കുരുത്തോലയാണ് ഉപയോഗിക്കുക.
പെസഹ വ്യാഴം (Maundy Thursday)
യേശു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയായാണ് പെസഹ ആചരിക്കുന്നത്. കടന്നു പോകുക എന്നര്‍ത്ഥമുള്ള പാക്സാ (paxa) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം “കടന്നു പോകന്‍ " എന്നാണ്.ഈജിപ്തിലെ അടിമത്വത്തില്‍  നിന്ന് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍  ജനതയെ വാഗ്ദത്തഭൂമിയായ കാനാന്‍ ദേശത്തേയ്ക്കു് നയിക്കുന്നതിനു മുന്നോടിയായി ഇസ്രായേല്‍ ക്കാരുടെ വീടിന്റെ കട്ടിളപടികളില്‍  കുഞ്ഞാടിന്റെ രക്തം കണ്ട് ദൈവദൂതര്‍  അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പോയതിനെ അനുസ്മരിച്ചാണ് കടന്നു പോകാന്‍  എന്നര്‍ത്ഥമുള്ള (pass over) പെസഹ തിരുനാള്‍ യഹൂദര്‍  ആചരിച്ചിരുന്നത്. ഈ പെസഹാ ആചരണത്തിന് ക്രിസ്തു തന്റെ സ്വന്തം ശരീരവും രക്തവും നല്‍കി കൊണ്ട് പുതിയൊരു മാനം നല്കുകുയായിരുനു.അന്ത്യത്താഴ വേളയില്‍ യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുക വഴി ഗുരു ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാത്രുക യേശു  ലോകത്തിനു കാട്ടി കൊടുത്തു. വിശുദ്ധകുര്‍ബ്ബാനയുടെ (Holy Mass) സ്ഥാപനത്തിന്റെ ഓര്‍മ്മ കൂടിയാണ് പെസഹ വ്യാഴം.
ദുഃഖ വെള്ളി (Good Friday)
യേശു  തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍  കഴുകി വിനയത്തിന്റെ മഹനീയ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണ് ദുഃഖ വെള്ളി. യേശുവിന്റെ  പീഡാനുഭവത്തിന്റെയും തുടര്‍ന്നു കാല്‍വരി മലയിലെ കുരിശുമരണത്തിന്റെയും ഓര്‍മ്മയ്ക്കായിട്ടാണ് ദുഃഖ വെള്ളി ആചരിക്കുന്നത്.മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍  ഗാഗുല്‍ത്തമല മുകള്‍ വരെ കുരിശും വഹിച്ചു കൊണ്ടുള്ള യേശുവിന്‍റെ  യാത്ര അനുസ്മരിച്ചു കൊണ്ട് വിശ്വാസികള്‍ ഈ ദിവസം കുരിശിന്റെ വഴി (പരിഹാര പ്രദക്ഷിണം) നടത്തുന്നു.
ഇംഗ്ഗീഷില്‍ ഇതു ഗൂഡ് ഫ്രൈഡേ (good friday) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍  ഇതു സന്തോഷത്തിന്റെ ദിനം കൂടിയാണ്.കാരണം കുരിശുമരണത്തിലൂടെ യേശു മാനവരാശിയെ പാപങ്ങളില്‍  നിന്ന് രക്ഷിക്കുകയാണ് ചെയ്തത്.
ഈസ്റ്റെര്‍
യേശു  മരിച്ച് അടക്കപ്പെട്ടതിനു ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ഈസ്റ്റെര്‍. ക്രൈസ്തവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. ക്രൈസ്തവര്‍ക്കു നിത്യതയുടെ സന്ദേശമാണ് ഈസ്റ്റര്‍  നല്‍കുന്നത്. മരണത്തിലൂടെ ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഇനി നിത്യതയില്‍ കണ്ടുമുട്ടാമെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍  യേശുവിന്‍റെ പുനരുത്ഥാനം ആണ്.

1 comment:

Anonymous said...

ഈസ്റ്റെര്‍ അര്‍ത്ഥപൂര്‍ണവും സസ്യാഹാര നിഷ്ഠവുമാകട്ടെ.
http://sasyaharam.blogspot.in/2012/03/blog-post_7316.html

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.