സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 30, 2011

പിറവം വലിയ പള്ളി: മെത്രാന്‍ കക്ഷികളുടെ ആവശ്യം തള്ളി.

റവ.ഫാ വര്‍ഗീസ്‌ പനച്ചിയില്‍, റവ.ഫാ വര്‍ഗീസ്‌ പുലല്യാട്ടേല്‍  റവ.ഫാ ഗീവര്‍ഗീസ്‌ തെറ്റാലില്‍  എന്നിവര്‍ ചേര്‍ന്ന് പാത്രിയര്‍ക്കാ പതാക ഉയര്‍ത്തുന്നു. ട്രസ്റ്റീ മത്തായി മണപ്പാട്ട് സമീപം. 
പിറവം വലിയ പള്ളിയില്‍ മെത്രാന്‍ കക്ഷികളുടെ വൈദീകനു വീതം വേണമെന്നാവശ്യപെട്ടു പള്ളി കോടതിയില്‍ കൊടുത്ത ഹര്‍ജി ബഹു.കോടതി ഇന്ന് തള്ളി. പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലികാട്ടില്‍ കോര്‍ എപ്പിസ്കോപ്പയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സഹായിയെ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു. ബഹു.കോടതി ഈസ്റ്റെര്‍  വരെ വികാരിയെ സഹായിക്കുന്നതിനു വേണ്ടി റവ ഫാ.വര്‍ഗീസ്‌ പനച്ചിയിലിനെ  അനുവധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യാക്കോബായ വിഭാഗത്തില്‍ നിന്നും കാലുമാറിയ  ഫാ. സ്കറിയ വട്ടക്കാട്ടിലിനെ കൂട്ടുപിടിച്ച് മെത്രാന്‍ കക്ഷികള്‍ അവരുടെ ഗീവര്‍ഗീസ്‌ കൊച്ചുപറമ്പില്‍ റമ്പാനെ പള്ളിയില്‍ അനുവധിക്കണമെന്നു ആവശ്യപെട്ടു കോടതിയില്‍ ഹര്‍ജി കൊടുത്തത്. ഇതാണ് കോടതി തള്ളിയത്. പൂര്‍ണ്ണമായും യാക്കോബായ സഭയുടെ ഭരണത്തിന്‍ കീഴില്‍ നിലകൊള്ളുന്ന പിറവം വലിയ പള്ളിയില്‍  കുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചു കയറികൂടാമെന്ന മെത്രാന്‍ കക്ഷികളുടെ സ്വപ്നം ഇതോടെ അസ്തമിച്ചു. 
കോടതി വിധിയറിഞ്ഞു യൂത്ത് അസോസിയേഷന്‍റേയും കേഫായുടെയും ആഭിമുഖ്യത്തില്‍ പിറവം ടൌണില്‍ പാത്രിയര്‍ക്കാ പതാകയുമായി പ്രകടനം നടത്തി.യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ്‌, യൂണിറ്റു സെക്രട്ടറി സാബു കോട്ടയില്‍ , കേഫാ ഭാരവാഹികളായ മനു ബാബു, ടിബിന്‍ തോമസ്‌ എന്നിവര്‍ നേതൃത്ത്വം നല്‍കി. 
തുടര്‍ന്ന് റവ.ഫാ വര്‍ഗീസ്‌ പനച്ചിയില്‍, റവ.ഫാ വര്‍ഗീസ്‌ പുലല്യാട്ടേല്‍  റവ.ഫാ ഗീവര്‍ഗീസ്‌ തെറ്റാലില്‍  എന്നിവര്‍ ചേര്‍ന്ന് പള്ളിയില്‍ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി.  പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗല്‍ സെല്‍ ഭാരവാഹികളായ ശ്രീ ജോണ്‍ കുമ്പളശ്ശേരിയെയും, ശ്രീ ബിജു വര്‍ഗീസിനെയും അനുമോദിച്ചു. ശ്രീ ബിജു വര്‍ഗീസ്‌ കേസിന്റെ വിവരങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. സന്ധ്യാ നമസ്കാരത്തോടെ യോഗം അവസാനിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.