സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, February 8, 2011

മണീട് പള്ളിക്ക് കത്തീഡ്രല്‍ പദവി.


പിറവം: മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിക്ക് കത്തീഡ്രല്‍ പദവി. ബിഷപ്പിന്റെ ആസ്ഥാനത്തെ പള്ളി അമനപള്ളി എന്ന സ്ഥാനമാണ് ഇതോടെ മണീട് പള്ളിക്ക് കൈവരുന്നത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കല്പിച്ച് നല്‍കിയ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കിടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിക്കും. 79-ാമത് മഞ്ഞനിക്കര തീര്‍ത്ഥയാത്ര ചൊവ്വാഴ്ച മണീടില്‍ നിന്നാരംഭിക്കും.

രാവിലെ 8.30ന് ആരംഭിക്കുന്ന കുര്‍ബാനയില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, അങ്കമാലി സഹായ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികരാകും.
കത്തീഡ്രല്‍ പദവി പ്രഖ്യാപനത്തെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ കല്പനഫലകം അനാച്ഛാദനം ചെയ്യും.
ഉച്ചയോടെ വടക്കന്‍മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥയാത്രികര്‍ മണീടിലെത്തിച്ചേരും. തീര്‍ത്ഥാടകര്‍ക്ക് പള്ളിയില്‍ സ്വീകരണമുണ്ട്. കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയെ തുടര്‍ന്ന് 2.45ന് ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണത്തോടൊപ്പം മഞ്ഞനിക്കര തീര്‍ത്ഥയാത്രയും പ്രയാണമാരംഭിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.