സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, February 8, 2011

ഭക്തിയുടെ നിറവില്‍ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര പുറപ്പെട്ടു.


നെടുമ്പാശ്ശേരി: പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിങ്കലേയ്ക്കുള്ള വടക്കന്‍ മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍നിന്ന് പുറപ്പെട്ടു. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത തീര്‍ത്ഥയാത്രയെ ആശിര്‍വദിച്ചു. പള്ളിയില്‍ പരിശുദ്ധ ഏല്യാസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കലില്‍നിന്ന് കൊളുത്തിയ ദീപശിഖയും പാത്രിയര്‍ക്കാ പതാകയും മെത്രാപ്പോലീത്ത തീര്‍ത്ഥയാത്രാ സംഘ ഭാരവാഹികള്‍ക്ക് കൈമാറി. പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷമാണ് തീര്‍ത്ഥയാത്ര പുറപ്പെട്ടത്. സഖറിയ ആലുക്കല്‍ റമ്പാന്‍, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഇട്ടൂപ്പ് ആലുക്കല്‍, ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. വര്‍ഗീസ് പാലയില്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. വര്‍ഗീസ് വി. അരീയ്ക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. കെ.ടി. യാക്കോബ്, ഫാ. എമില്‍ ഏല്യാസ്, ഫാ. വില്‍സണ്‍ വര്‍ഗീസ് കൂരണ്‍, സി.വൈ. വര്‍ഗീസ്, ജോസ് പി. വര്‍ഗീസ്, സാലു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മീനങ്ങാടി, മാനന്തവാടി, കോട്ടയ്ക്കല്‍, മംഗലം ഡാം, ചുവന്നമണ്ണ്, പീച്ചി, മാമ്പ്ര, തവളപ്പാറ, പൊയ്ക്കാട്ടുശ്ശേരി, മേയ്ക്കാട്, പൂതംകുറ്റി, മൂക്കന്നൂര്‍, ആഴകം, പീച്ചാനിക്കാട്, എടക്കുന്ന്, കരയാംപറമ്പ്, തോട്ടകം, മഞ്ഞപ്ര, നടുവട്ടം തുടങ്ങിയ പള്ളികളില്‍ നിന്നുള്ള തീര്‍ത്ഥാടകസംഘം പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേര്‍ന്നു. തീര്‍ത്ഥയാത്രയ്ക്ക് അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചുവട്, മറ്റൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തീര്‍ത്ഥാടകസംഘം തിങ്കളാഴ്ച പാറേത്തുമുകള്‍ പള്ളിയില്‍ വിശ്രമിച്ചു. ചൊവ്വാഴ്ച യാത്ര തുടരും. വിശുദ്ധ ഫോട്ടോ വച്ച് അലങ്കരിച്ച രഥത്തിനു പിന്നിലായി പ്രാര്‍ഥനാഗീതങ്ങള്‍ ചൊല്ലിയാണ് തീര്‍ത്ഥാടകസംഘം നടന്നുനീങ്ങുന്നത്.

മൂവാറ്റുപുഴ, കൂത്താട്ടുകുളം, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്‍മുള വഴി 11ന് വൈകീട്ട് തീര്‍ത്ഥാടകസംഘം മഞ്ഞനിക്കരയിലെത്തിച്ചേരും. ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് പ്രഥമന്‍ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും ചേര്‍ന്ന് തീര്‍ത്ഥയാത്രയെ സ്വീകരിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.