ആലുവ: തൃക്കുന്നത്ത് പള്ളിയില്‍ കബറടക്കിയിട്ടുള്ള വിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ചൊവ്വാഴ്ച പിതാക്കന്മാരുടെ കബറിടങ്ങളില്‍ ആരാധനയും ധൂപപ്രാര്‍ഥനയും നടത്തും.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പള്ളിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെപ്പോലെ ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത സമയങ്ങളിലാണ് കബറിടങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും.
തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ തൃക്കുന്നത്ത് സെമിനാരി പള്ളി തുറക്കുമെങ്കിലും ആരാധന നടത്താന്‍ ഇരുവിഭാഗത്തെയും പ്രവേശിപ്പിക്കില്ല. കോടതിവിധിയെ തുടര്‍ന്നാണ് പള്ളി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരിക്കും പള്ളി തുറക്കുക.
അതേസമയം, സംഘര്‍ഷമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജില്ലാ ഭരണകൂടവും പോലീസും ഇരുവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. പള്ളിയും കബറിടങ്ങളുമൊക്കെ ഇരുമ്പുവേലികള്‍ ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. പത്തുപേരടങ്ങുന്ന സംഘങ്ങളെ മാത്രമേ കബറുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇവര്‍ പള്ളി വിട്ടുപോയാല്‍ മാത്രമേ അടുത്ത സംഘത്തെ പ്രവേശിപ്പിക്കൂ.
മെറ്റല്‍ ഡിറ്റക്ടറുകളും, ബോംബ് സ്‌ക്വാഡും, ജലപീരങ്കിയുമൊക്കെ പള്ളിക്ക് മുന്നില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ സ്റ്റേഷന്‍ റോഡിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. സീനത്ത് കവലയില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി ഗതാഗതം വഴിതിരിച്ചുവിടും.
അകപ്പറമ്പ് പള്ളിയില്‍ നിന്നും പറവൂര്‍ പള്ളിയില്‍ നിന്നും എത്തുന്ന യാക്കോബായ വിഭാഗത്തിന്റെ കാല്‍നട തീര്‍ഥയാത്ര സംഗമിക്കുന്ന പറവൂര്‍ കവലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാല്‍നട തീര്‍ഥയാത്ര സീനത്ത് ജങ്ഷനില്‍ തടയും. ഇവിടെ നിന്ന് പത്തുപേരെ വീതം മാത്രമേ പള്ളിയിലുള്ള കബറുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഓര്‍മപ്പെരുന്നാളാഘോഷങ്ങള്‍ സമാപിക്കുന്ന 26 വരെ സുരക്ഷാ സംവിധാനങ്ങളുണ്ടാകും.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പള്ളിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെപ്പോലെ ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത സമയങ്ങളിലാണ് കബറിടങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും.
തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ തൃക്കുന്നത്ത് സെമിനാരി പള്ളി തുറക്കുമെങ്കിലും ആരാധന നടത്താന്‍ ഇരുവിഭാഗത്തെയും പ്രവേശിപ്പിക്കില്ല. കോടതിവിധിയെ തുടര്‍ന്നാണ് പള്ളി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരിക്കും പള്ളി തുറക്കുക.
അതേസമയം, സംഘര്‍ഷമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജില്ലാ ഭരണകൂടവും പോലീസും ഇരുവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. പള്ളിയും കബറിടങ്ങളുമൊക്കെ ഇരുമ്പുവേലികള്‍ ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. പത്തുപേരടങ്ങുന്ന സംഘങ്ങളെ മാത്രമേ കബറുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇവര്‍ പള്ളി വിട്ടുപോയാല്‍ മാത്രമേ അടുത്ത സംഘത്തെ പ്രവേശിപ്പിക്കൂ.
മെറ്റല്‍ ഡിറ്റക്ടറുകളും, ബോംബ് സ്‌ക്വാഡും, ജലപീരങ്കിയുമൊക്കെ പള്ളിക്ക് മുന്നില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ സ്റ്റേഷന്‍ റോഡിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. സീനത്ത് കവലയില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി ഗതാഗതം വഴിതിരിച്ചുവിടും.
അകപ്പറമ്പ് പള്ളിയില്‍ നിന്നും പറവൂര്‍ പള്ളിയില്‍ നിന്നും എത്തുന്ന യാക്കോബായ വിഭാഗത്തിന്റെ കാല്‍നട തീര്‍ഥയാത്ര സംഗമിക്കുന്ന പറവൂര്‍ കവലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാല്‍നട തീര്‍ഥയാത്ര സീനത്ത് ജങ്ഷനില്‍ തടയും. ഇവിടെ നിന്ന് പത്തുപേരെ വീതം മാത്രമേ പള്ളിയിലുള്ള കബറുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഓര്‍മപ്പെരുന്നാളാഘോഷങ്ങള്‍ സമാപിക്കുന്ന 26 വരെ സുരക്ഷാ സംവിധാനങ്ങളുണ്ടാകും.
No comments:
Post a Comment