സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, January 26, 2011

ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ തൃക്കുന്നത്ത് പള്ളിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ കബറുകളില്‍ ധൂപപ്രാര്‍ഥന നടത്തി.

ആലുവ: സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞുനിന്ന സമാധാനാന്തരീക്ഷത്തില്‍, തൃക്കുന്നത്ത് പള്ളിയില്‍ കബറടങ്ങിയിട്ടുള്ള വിശുദ്ധ പിതാക്കന്മാരുടെ കബറിടത്തില്‍ വിശ്വാസികള്‍ ആരാധന നടത്തി.
രാവിലെ 6 മണിയോടെ ജില്ലാ കളക്ടര്‍ ഡോ. എം. ബീനയെത്തി തൃക്കുന്നത്ത് പള്ളി തുറന്നു. എന്നാല്‍, പള്ളിയുടെ അകത്തേക്ക് ആരേയും പ്രവേശിപ്പിച്ചില്ല. പള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന പിതാക്കന്മാരുടെ കബറുകളില്‍ ആരാധന നടത്താന്‍ മാത്രമായിരുന്നു വിശ്വാസികളെ അനുവദിച്ചിരുന്നത്. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 11 വരെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധന നടത്താന്‍ അനുവദിച്ചിരുന്ന സമയം. 
ഉച്ചയ്ക്ക് ഒരുമണിയോടെ യാക്കോബായ വിഭാഗം വിശ്വാസികള്‍ കബറുകളിലെത്തി ആരാധന തുടങ്ങി. മൂന്നുമണിയോടെ അകപ്പറമ്പ്, പറവൂര്‍ പള്ളികളില്‍ നിന്നുള്ള കാല്‍നട തീര്‍ഥയാത്ര ആലുവയിലെത്തി. ഇവര്‍ ആരാധന നടത്തിയതിനുശേഷം ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ, എബ്രഹാം മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ധൂപപ്രാര്‍ഥന നടത്തി.
ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് പള്ളിയില്‍ തമ്പടിച്ചിരുന്നത്. മുഴുവന്‍ ചടങ്ങുകളും പൂര്‍ത്തിയാകുന്നതുവരെ കളക്ടറും ഐ.ജി.യും കോടതി നിരീക്ഷകനായി ഏര്‍പെടുത്തിയിരുന്ന അഡ്വ. ശ്രീലാല്‍ വാര്യരും പള്ളിയില്‍ ഉണ്ടായിരുന്നു.
എട്ട് ലക്ഷത്തോളം രൂപയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നതെന്ന് റൂറല്‍ എസ്.പി. ടി. വിക്രം പറഞ്ഞു. ഇത് ഇരു സഭാ മേലധികാരികളില്‍ നിന്നും ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.