സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, January 10, 2011

തൃക്കുന്നത്ത് പള്ളി തുറക്കണമെന്ന് യാക്കോബായ സഭ

പുത്തന്‍കുരിശ്: ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുറന്ന് വി. കുര്‍ബാന ആരംഭിക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്ന് ആലുവ മോര്‍ അത്തനാസിയോസ് സ്റ്റഡി സെന്ററില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ ഭക്തസംഘടന പ്രതിനിധിയോഗം ആവശ്യപ്പെട്ടു. പരി. സഭയുടെ പുണ്യപിതാക്കന്മാര്‍ കബറടക്കപ്പെട്ടിരിക്കുന്ന തൃക്കുന്നത്ത് പള്ളി അടഞ്ഞുകിടന്ന് നശിച്ചുപോകുന്നത് സഹിക്കുവാന്‍ കഴിയുന്നതല്ലെന്ന് അധ്യക്ഷതവഹിച്ച ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
അടഞ്ഞുകിടക്കുന്ന പള്ളി കഴിഞ്ഞവര്‍ഷം പെരുന്നാള്‍ദിനങ്ങളില്‍ തുറക്കുവാന്‍ കഴിഞ്ഞത് അനുഗ്രഹകരമായി കരുതുന്നു. പെരുന്നാള്‍ ദിനങ്ങളായ ജനവരി 25, 26 തീയതികളില്‍ പള്ളി തുറന്ന് ഇരുവിഭാഗങ്ങള്‍ക്കും സമയം ക്രമീകരിച്ച് വി. കുര്‍ബാന നടത്തുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
14ന് ആലുവ ടാസ് ഹാളില്‍ ഉപവാസപ്രാര്‍ഥന ആരംഭിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ ഏലിയാസ് മോര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണാബാസ് എന്നീ തിരുമേനിമാരും സഭയിലെ കോറെപ്പിസ്‌കോപ്പമാരും വൈദികരും ഭക്തസംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.