സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, January 17, 2011

തൃക്കുന്നത്ത് പള്ളി തുറക്കണമെന്ന് യാക്കോബായ സഭ

പുത്തന്‍കുരിശ്:ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പള്ളി തുറന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആലുവ മോര്‍ അത്തനേഷ്യസ് സ്റ്റഡി സെന്ററില്‍ ചേര്‍ന്ന യാക്കോബായ സഭ വര്‍ക്കിങ്ങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2010ലെ ഹൈക്കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ദൈവാലയം വിശ്വാസികള്‍ക്കായി തുറക്കണം. പള്ളി തുറക്കുന്നതിന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം എതിര് നില്‍ക്കുന്നത് ക്രിസ്തീയ നീതിക്ക് ചേര്‍ന്നതല്ല.
തൃക്കുന്നത്ത് സെമിനാരിയില്‍ അനധികൃതമായി താമസിച്ച് ആ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരെ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തൃക്കുന്നത്ത് പള്ളിയോ സെമിനാരിയോ അനുബന്ധ സ്ഥാപനങ്ങളോ ഓര്‍ത്തഡോക്‌സ് സഭയുടേതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും നാളിതുവരെ പ്രസിദ്ധീകരിക്കുവാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന് സാധിച്ചിട്ടില്ല. എന്നാല്‍, യാക്കോബായ സഭ തൃക്കുന്നത്ത് സെമിനാരി സഭയുടേതാണെന്ന് തെളിയിക്കുന്ന സകല രേഖകളും ഗവണ്മെന്റിനും ജില്ലാ ഭരണകൂടത്തിനും പോലീസ് അധികാരികള്‍ക്കും പത്രമാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് യോഗം വ്യക്തമാക്കി. നീതിയായ സമീപനം പരിശുദ്ധ സഭയ്ക്ക് ലഭിക്കുവാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും പെരുന്നാളില്‍ എല്ലാ വിശ്വാസികളും നോമ്പോടും പ്രാര്‍ത്ഥനയോടും കൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. യോഗത്തില്‍ എബ്രഹാം മോര്‍ സേവേറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഏലിയാസ് മോര്‍ അത്തനാസിയോസ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.