സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 1, 2010

കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്കു പെരുന്നാള്‍

ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 തമുക്കു പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് കൊടി  കയറ്റുന്നു.  
കൊച്ചി: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്‌ചികം 20 തമുക്കു പെരുന്നാളിന്‌ ഇന്നു കൊടി കയറി . പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവയുടെ തിരുശേഷിപ്പ്‌ കത്തീഡ്രലില്‍ സ്‌ഥാപിച്ചതിന്റെ ഓര്‍മയാണ്‌ പെരുന്നാള്‍. ഇന്നു രാവിലെ 7.15 ന്‌ വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ ആറിനു അഭി. മെത്രാപ്പോലീത്ത ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പെരുന്നാളിനു കൊടികയറ്റി. ചടങ്ങുകള്‍ക്ക് ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. ബേസില്‍ ബേബി, ഫാ. സെബുപോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു സന്ധ്യാപ്രാര്‍ഥനയും യൂത്ത്‌ അസോസിയേഷന്‍ വാര്‍ഷികവും നടന്നു. നാളെ 8.30 ന്‌ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു അഭി.  മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ മുഖ്യകാര്‍മികത്വംവഹിക്കും. ഉച്ചയ്‌ക്ക് 12 ന്‌ അമ്പലമുകള്‍, വെണ്ണിക്കുളം, കുരീക്കാട്‌ സെന്റ്‌ ജോര്‍ജ്‌ നഗര്‍ കുരിശുപള്ളികളില്‍ ധൂപ പ്രാര്‍ഥന, വൈകിട്ട്‌ നാലിന്‌ മേമ്പൂട്ടില്‍ നിന്നും പള്ളി സാധനങ്ങള്‍ വഹിച്ചു പള്ളിയകത്തേക്ക്‌ ആഘോഷമായ ഘോഷയാത്ര, 5.30 നു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു തിരുവാങ്കുളം കുരിശു പള്ളിയിലേക്കു പ്രദക്ഷിണവും നടക്കും. പ്രധാന പെരുന്നാള്‍ ദിവസമായ ഡിസംബര്‍ മൂന്നിനു രാവിലെ ഏഴിനു അഭി. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഒമ്പതിന്‌ അഭി.എബ്രഹാം മോര്‍ സേവേറിയോസ്‌, അഭി.ഏലിയാസ്‌ മോര്‍ അത്താനാസ്യോസ്‌, അഭി.കുര്യാക്കോസ്‌ മോര്‍ ക്ലീമിസ്‌, വന്ദ്യ ബന്യാമിന്‍ മുളേരിക്കല്‍ റമ്പാന്‍,വന്ദ്യ മിഖായേല്‍ റമ്പാന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയും നടക്കും. 12 നു വഴിപാട്‌ സാധനം ലേലവും 5.30 നു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു ചിത്രപ്പുഴ കുരിശുപള്ളിയിലേക്കു പ്രദക്ഷിണവും ഉണ്ടാകും.
തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്നു കൊണ്ടുവന്ന അന്‍പത് ടണ്‍ ഞാലിപ്പൂവന്‍ പഴം ഉപയോഗിച്ചാണ് അരലക്ഷം തമുക്കുപാക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കത്തീഡ്രലിന്റെ പടിഞ്ഞാറെ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ക്ക് പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍നിന്ന് പരിസര ശുചീകരണവും നടത്തുന്നുണ്ട്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.