സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, October 16, 2010

കരിങ്ങാച്ചിറ സെന്റ്‌ജോര്‍ജ് കത്തീഡ്രല്‍ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്ര പ്രഖ്യാപനം ഇന്ന്

കരിങ്ങാച്ചിറ: സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമാക്കിക്കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പന ശനിയാഴ്ച വായിക്കും. കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കരിങ്ങാച്ചിറ കത്തീഡ്രല്‍ ഇടവക പാത്രിയര്‍ക്കീസ് ബാവയ്ക്ക് സമര്‍പ്പിച്ച ഉടമ്പടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണിത്. പൗലോസ് മോര്‍ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനലബ്ധിയുടെ പ്ലാറ്റിനം ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അകപ്പറമ്പ് മലേക്കുരിശ്, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് കരിങ്ങാച്ചിറയിലെത്തിയ വിളംബര ഘോഷയാത്രകള്‍ക്കും പാത്രിയര്‍ക്കാ പ്രതിനിധി ദാനിയേല്‍ മോര്‍ ക്ലിമ്മിസിനും വരവേല്പ് നല്‍കി. ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പാത്രിയര്‍ക്കാ പ്രതിനിധി ബേയ്‌റൂട്ട് ആര്‍ച്ച്ബിഷപ്പ് ദാനിയേല്‍ മോര്‍ ക്ലിമ്മീസ് പതാക ഉയര്‍ത്തി. ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത, ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. ബേസില്‍ ബേബി, പി.പി.തങ്കച്ചന്‍, സി.എം.കുര്യന്‍, എം.വി.വര്‍ഗീസ്, കണ്‍വീനര്‍ എന്‍.വി.ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച രാവിലെ എട്ടിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ ഒമ്പതിന്‍മേല്‍ കുര്‍ബാന ഉണ്ട്. പാത്രിയര്‍ക്കാ പ്രതിനിധി സഹകാര്‍മികനായിരിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ബാവ അധ്യക്ഷനാകും. തുടര്‍ന്ന് കരിങ്ങാച്ചിറ കത്തീഡ്രലിനെ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമാക്കിക്കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മന്ത്രി മുല്ലക്കര രത്‌നാകരന്‍, എം.പി.മാരായ പി.സി.ചാക്കോ, പി.രാജീവ്, ജോസ് കെ.മാണി തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.