സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, January 25, 2013

പിറവം രാജാധി രാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി - ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും തള്ളി

മോര്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത പിറവം രാജാധി രാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തുന്നു.
           പിറവം രാജാധി രാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി കേസ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും തള്ളി കൊണ്ട് എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയില്‍ 29 വര്‍ഷമായി നടന്നു വന്ന നിയമ യുദ്ധത്തിനു പരിസമാപ്തിയായി.
ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത നിയമിക്കുന്ന വൈദീകര്‍ പള്ളിയി പ്രവേശിക്കുന്നതും ആരാധനാ കാര്യങ്ങള്‍ നടത്തുന്നതും ഭരണ സമിതിയും മറ്റും തടയരുതെന്നും , യാക്കോബായ സഭയിലെ മെത്രാപ്പോലിത്തമാരും വൈദീകരും ഈ പള്ളിയില്‍ പ്രവേശിക്കുന്നതും  ആരാധനാ കാര്യങ്ങള്‍ നടത്തുന്നതും നിരോധന ഉത്തരവ് മൂലം തടയണമെന്നും ആവശ്യപെട്ടിട്ടുള്ള നിവൃത്തിയുള്‍പെടെ കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലന്നു കണ്ടാണ്‌ കേസ് തള്ളിയിരിക്കുന്നത്.
നിലവിലുള്ള പള്ളി മാനേജിംഗ് കമ്മിറ്റിക്ക് തുടരാമെന്നും പള്ളിയുടെ ഭരണ കാര്യങ്ങള്‍ നടത്താമെന്നും കോടതി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 1934 ലെ ഭരണ ഘടനാ പ്രകാരം തെരഞ്ഞെടുക്കപെടുന്ന പുതിയ ഭരണ സമിതിക്കു ഭരണം കൈമാറണമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ്‌ കോടതി ഇപ്രകാരം വിധിച്ചത്.
കേസിനു അവസാന വിധി വന്നതോടുകൂടി നിലവില്‍ ശുശ്രുക്ഷ ചെയ്യുന്ന 3 പുരോഹിതര്‍ അല്ലാതെ മറ്റാരും ശുശ്രുക്ഷകള്‍ നടത്തരുതെന്ന ഉത്തരവുകള്‍ ഉള്‍പ്പെടെ എല്ലാ ഇടക്കാല ഉത്തരവുകളും ഇതിനാല്‍ രദ്ധായിട്ടുള്ളതും പള്ളി പൊതുയോഗം തെരഞ്ഞെടുത്തിരിക്കുന്ന മാനേജിംഗ് കമിറ്റിയ്ക്ക് ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്. 1985 ല്‍ ഫയല്‍ ചെയ്താ കേസിലെ 2 വാദികളും 25 ഓളം  പ്രതികളും ഈ കേസിന്റെ അവസാന വിധി വരുന്നതിനു മുന്‍പേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.