സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 9, 2012

അഖില മലങ്കര സുവിശേഷ മഹായോഗം

പുത്തന്‍കുരിശ്‌: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഇരുപത്തി മൂന്നാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ പന്തല്‍ കാല്‍ നാട്ടു കര്‍മ്മം ശ്രേഷ്ഠ കതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ നിര്‍വ്വഹിക്കുന്നു.
കോലഞ്ചേരി: യാക്കോബായ സഭയുടെ 23-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തില്‍െറ പന്തലിന്റെ കാല്‍നാട്ട് കര്‍മം പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടന്നു. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കാല്‍നാട്ടി. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് യോഗങ്ങള്‍ നടക്കുക. 'ശാക്തീകരിക്കുന്ന ദൈവം' എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. ഞായറാഴ്ച ഉച്ചയ്ക്കുശേഷം നടന്ന കാല്‍നാട്ടുചടങ്ങില്‍ സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, കോര്‍എപ്പിസ്‌കോപ്പമാരായ ജോര്‍ജ് മാന്തോട്ടം, എം.ടി. കുര്യാച്ചന്‍, ഫാ. പൗലോസ് പുതിയാമഠം, ഫാ. ജോര്‍ജ് നാരകത്തുകുടി, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍, ജോയ് പി. ജോര്‍ജ്, പൗലോസ് മുടക്കുന്തല, എ.വി. പൗലോസ്, സാജു പട്ട്‌ലാട്ട്, ഷാജി ചൂണ്ടിയില്‍, കെ.കെ. മേരിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.