സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 18, 2012

കുറുഞ്ഞി പള്ളിയില്‍ യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം തുടരുന്നു

Mathrubhumi
കോലഞ്ചേരി: യാക്കോബായ- ഓര്‍ത്തഡോക്‌സ് സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍ഡിഒ ഏറ്റെടുത്ത കുറുഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ തിങ്കളാഴ്ചയും പ്രാര്‍ഥനായജ്ഞം തുടര്‍ന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥനയ്ക്കായി അനുവദിച്ചിരുന്ന ദിവസം മെത്രാപ്പോലീത്തയെ പള്ളിയിലെ ചടങ്ങുകള്‍ക്കായി കൊണ്ടുവന്നത് യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലവത്താകാതെ വന്നതോടെയാണ് മൂവാറ്റുപുഴ ആര്‍ഡിഒ പള്ളി ഏറ്റെടുത്തത്. പള്ളി പൂട്ടരുതെന്നും ആര്‍.ഡി.ഒ. പള്ളി ഏറ്റെടുത്ത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ ഞായറാഴ്ച വൈകീട്ട് പ്രാര്‍ഥനായജ്ഞം തുടങ്ങിയത്. സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുവാന്‍ ഞായറാഴ്ച രാത്രി ജില്ലാ അധികാരികളുടെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. 
പള്ളി ആര്‍ഡിഒ ഏറ്റെടുത്തതോടെ സംഘര്‍ഷകാര്യങ്ങളില്‍ നിന്നും പിന്തിരിയുകയാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സൂചിപ്പിച്ചു. ആര്‍ഡിഒ പള്ളി ഏറ്റെടുത്ത നടപടി പിന്‍വലിക്കണമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി. തുടര്‍ന്ന് ചര്‍ച്ച തിങ്കളാഴ്ച രാത്രിയില്‍ കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് നടത്താമെന്ന് തീരുമാനിച്ച് പിരിഞ്ഞു. ഇതോടെ യാക്കോബായ വിഭാഗം തിങ്കളാഴ്ചയും പ്രാര്‍ഥനായജ്ഞം തുടര്‍ന്നു. ശ്രേഷ്ഠ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിവരുന്ന പ്രാര്‍ഥനായജ്ഞ വേദിയില്‍ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ അന്തീമോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എബ്രഹാം മാര്‍ സേവേറിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, പൗലോസ് മാര്‍ ഐറേനിയോസ് എന്നിവര്‍ എത്തി. തിങ്കളാഴ്ച രാത്രി വൈകിയും എറണാകുളത്ത് കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചര്‍ച്ച തുടര്‍ന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.