സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 8, 2012

പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന പന്തലിലേക്ക് മെത്രാന്‍ കക്ഷിക്കാര്‍ കല്ലെറിഞ്ഞു.


പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിനടയില്‍ യാക്കോബായ സഭ വിശ്വാസികള്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന പന്തലിലേക്ക് മെത്രാന്‍ കക്ഷിക്കാര്‍   കല്ലെറിഞ്ഞു.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ട്യൂബ് ലൈറ്റുകള്‍ എറിഞ്ഞുടച്ചതിനും, വൈദ്യുതി ബന്ധം തകരാറിലാക്കിയതിനു ശേഷം ആയിരുന്നു ആക്രമണം. 
യാക്കോബായ സഭയുടെ പരാതിയെ തുടര്‍ന്ന് പുത്തന്‍കുരിശ് സി.ഐ., കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. മാമ്മലശ്ശേരി തെങ്ങുംതോട്ടത്തില്‍ ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. 
മാമ്മലശ്ശേരിയില്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായ സഭ വിശ്വാസികള്‍ ആരംഭിച്ച അഖണ്ഡപ്രാര്‍ത്ഥനായജ്ഞം ആറ് മാസത്തോളമായി തുടരുകയാണ്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.