സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 20, 2012

കോലഞ്ചേരി പള്ളിയിലെ നേര്‍ച്ചപ്പണം: ചര്‍ച്ചയില്‍ തീരുമാനമായില്ല

കോലഞ്ചേരി: സഭാതര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയകത്ത് വിശ്വാസികള്‍ നിക്ഷേപിച്ച നേര്‍ച്ചപ്പണം സംരക്ഷിക്കുന്നതിനായി മൂവാറ്റുപുഴ ആര്‍.ഡി.ഒ. വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ല. പള്ളിയകത്തെ ആയിരക്കണക്കിന് രൂപ നശിക്കുന്നതായി വാര്‍ത്ത പരന്നതോടെയാണ് ആര്‍.ഡി.ഒ. ഇടപെട്ട് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളെ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഓഫീസില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന ചര്‍ച്ചയില്‍ യാക്കോബായ വിഭാഗം പണം സംരക്ഷിക്കണമെന്ന് സമ്മതിച്ചെങ്കിലും പള്ളിയെ സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കുവാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം പിന്മാറുകയായിരുന്നു. ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന പള്ളിയില്‍ പൂമുഖത്തെ ഭണ്ഡാരം നിറഞ്ഞപ്പോഴാണ് വിശ്വാസികള്‍ പണം പള്ളിയകത്തേക്ക് എറിയാന്‍ തുടങ്ങിയത്. പ്രാവിന്‍കാഷ്ടവും, പൊടിയും വെള്ളവും കൊണ്ട് ആയിരവും, അഞ്ഞൂറും, നൂറും അടങ്ങുന്ന കറന്‍സി നോട്ടുകള്‍ നശിച്ചുതുടങ്ങിയതോടെയാണ് ആര്‍.ഡി.ഒ. ഇടപെട്ടത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് ആര്‍.ഡി.ഒ. റിപ്പോര്‍ട്ട് നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.