സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, September 19, 2012

യാക്കോബായ സഭ പ്രതിഷേധിച്ചു

പിറവം: ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മറുവിഭാഗം വൈദികന്‍ അനധികൃതമായി പ്രവേശിച്ച നടപടിയില്‍ യാക്കോബായ സഭ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുര്‍ബാന നടക്കുന്നതിനിടയില്‍ അതേ വിഭാഗത്തിലെ തന്നെ മറ്റൊരു വൈദികന്‍ കൂടി മത്ബഹയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും പ്രവേശനാനുമതി ഇല്ലാത്ത വൈദികനെ പോലീസ് ഇടപെട്ട് തിരിച്ചയയ്ക്കുകയാണുണ്ടായതെന്നും യാക്കോബായ സഭ അറിയിച്ചു. 
പള്ളിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി പള്ളി പൂട്ടിക്കാനാണ് മറുഭാഗം ശ്രമിക്കുന്നതെന്ന് വികാരി ഫാ. ജോയി ആനക്കുഴിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പരാതിപ്പെട്ടു. സഹ വികാരി ഫാ. ബിനു വര്‍ഗീസ്, ഡീക്കന്‍ സൈന്‍, സഭാ മാനേജിങ് സമിതിയംഗം ബിജു വര്‍ഗീസ്, ട്രസ്റ്റിമാരായ കെ.ജെ. ജോയി, ജോര്‍ജ് കുന്നത്ത് എന്നിവരും ജോര്‍ജ് ഫിലിപ്പ്, ബിനോജ് മണ്ണാത്തിക്കുളം, മനോജ് കെ.യു., റോയി വി.ജെ. എന്നിവരും സംസാരിച്ചു. യാക്കോബായ വിഭാഗം സഹ വികാരി ഫാ. ബിനു വര്‍ഗീസിനെ കഴിഞ്ഞ ദിവസം വാളകത്ത് തടഞ്ഞുവെച്ചതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് സഭാ നേതൃത്വം മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.