സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, August 22, 2012

മാമ്മലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭ്യമാക്കണം - ശ്രേഷ്ഠ ബാവ

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് ശ്രേഷ്ഠ കാതോലിക്ക ഡോ. ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ.
മാമാലശ്ശേരി: മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലാഭിക്കണമെന്നാവശ്യപെട്ടു യാക്കോബായ വിശ്വാസികള്‍ നടത്തുന്ന സമരം ഇന്ന് 100 ദിവസം പിന്നിട്ടു. സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 5.30 നു മാമാലശ്ശേരിയില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തി.റാലിയ്ക്ക് ശേഷം നടന്ന സമ്മേളനം ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ഉദ്ഘാടനം ചെയ്തു.വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസിന്റെ സംരക്ഷണം വേണ്ടന്നും, ദൈവം കൂടെയില്ലാത്തവരാണ്പോലീസിന്‍റെ സംരക്ഷണം ആവശ്യപെട്ടു കോടതി കയറി നടക്കുന്നതെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം ലഭിക്കാനായി സഭ എന്തു ത്യാഗത്തിനും തയ്യാറാണെന്ന് ബാവ പറഞ്ഞു. പള്ളിയുടെ സ്ഥാപനോദ്ദേശ്യം മാനിക്കപ്പെടണം. മൂന്നില്‍ രണ്ടു വീതം യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ടതാണ്. അവകാശപ്പെട്ടത് നിഷേധിക്കുന്നത് നീതിയല്ല. ഓര്‍ത്തഡോക്‌സ് പക്ഷത്തിന്   മാത്രമായി ഇനി മാമ്മലശ്ശേരി പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കാനാവില്ലെന്ന് ബാവ പറഞ്ഞു.യാക്കോബായക്കാര്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കാതെ നോക്കി നില്‍ക്കുമ്പോള്‍ സര്‍ക്കാരും അധികൃതരും നിശ്ശബ്ദത പുലര്‍ത്തുന്നത് നീതിയല്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,മെത്രാപ്പോലിത്തമാരായ അഭി, ഏലിയാസ് മാര്‍ അത്താനാസിയോസ് .അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ്, അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് ,കുര്യാക്കോസ് മോര്‍ യൗസേബിയോസ്, ഫാ. വര്‍ഗീസ് പുല്യാട്ടേല്‍, ഫാ. എല്‍ദോസ് കക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നും വിശ്വാസികള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.