സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, May 22, 2012

മാമ്മലശ്ശേരി യാക്കോബായ സഭയെ സര്‍ക്കാര്‍ വഞ്ചിക്കുന്നു -ശ്രേഷ്ഠ കാതോലിക്ക


പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ യാക്കോബായ സഭയെ വഞ്ചിക്കുകയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി സഭാ വിശ്വാസികള്‍ പള്ളിനടയില്‍ നടത്തുന്ന അഖണ്ഡ പ്രാര്‍ഥനാ യജ്ഞത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ തിങ്കളാഴ്ച നടന്ന സഭാ സുന്നഹദോസ് നിര്‍ത്തിവച്ച് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും മാമ്മലശ്ശേരിയിലെത്തി. സഭയിലെ 26 മെത്രാപ്പോലീത്തമാരും പ്രര്‍ഥനാ യജ്ഞത്തിനെത്തിയിരുന്നു.
സ്ഥാപന ഉദ്ദേശ്യവും 1928ല്‍ ഇടവക യോഗം ഉണ്ടാക്കിയ ഉടമ്പടി പ്രകാരവും മാമ്മലശ്ശേരി പള്ളി യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി. അനുകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും പഴന്തോട്ടം പള്ളി കാര്യത്തിലും പത്തനംതിട്ട മാന്തളിര്‍ പള്ളി കാര്യത്തിലും സര്‍ക്കാര്‍ സഭയെ വഞ്ചിക്കുകയാണ് ചെയ്തത്. ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി.
മാമ്മലശ്ശേരിയിലാണെങ്കില്‍ യാക്കോബായ വിഭാഗത്തെ പുറത്തുനിര്‍ത്തിക്കൊണ്ട് മറുഭാഗം നടത്തുന്ന നീക്കങ്ങളെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇനിയും അതംഗീകരിക്കാനാവില്ല. യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം ലഭിച്ചിട്ടുമതി ഇനി പള്ളിയില്‍ ആരാധന തുടങ്ങാനെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ടി.യു. കുരുവിള എം.എല്‍.എ, സഭാ സെക്രട്ടറി തംബു ജോര്‍ജ് തുകലന്‍, വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ട് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.