സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, May 15, 2012

മാമാലശ്ശേരി പള്ളിയില്‍ അതിക്രമിച്ചു കയറിയ ഫാ ജോണ്‍സ് കോനാടനെ വിശ്വാസികള്‍ തടഞ്ഞു വച്ചു.

റവന്യൂ അഡ്മിനിസ്ട്രെഷനും (ആര്‍.ഡി.ഒ ,തഹസില്ധാര്‍ ) പോലീസും (എസ് പി , ഡി.വൈ.എസ് പി, നാല് സി ഐ മാര്‍ , 3 ബസ്‌ , 37 ജീപ്പ് പോലീസ് )ഒത്താശ ചെയ്തിട്ടും ഫാ.ജോണ്‍സ് കോനാടന് യാക്കോബായ സഭയുടെ പ്രതിരോധത്തെ മറികടന്നു മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കയറാന്‍ സാധിച്ചില്ല. 
മാമാലശ്ശേരി:  മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ്  വിഭാഗം വൈദീക സെക്രട്ടറി ഫാ ജോണ്‍സ് കോനാടന്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെതുടര്‍ന്നു പള്ളിയില്‍ സംഘര്‍ഷം ഉണ്ടായി. ഇതിനെത്തുടര്‍ന്ന് സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ പള്ളി അകത്തു നിന്നും പൂട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.അനേകം പേര്‍ക്ക് പരുക്ക് പറ്റി. സംഘര്‍ഷത്തില്‍ വൈദീക സെക്രട്ടറിസഞ്ചരിച്ച കാര്‍ തകര്‍ന്നു.വന്‍ പോലീസിന്റെ  അകമ്പടിയോടെയാണ്  അതിക്രമം നടന്നത്. നിലവിലുള്ള സ്റ്റാറ്റസ്കോ മറികടന്നാണ്  ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ എഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശ്രമിച്ചത്‌. സംഭവത്തെ തുടര്‍ന്ന് യാക്കോബായ സഭ വിശ്വാസികള്‍ പള്ളിയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു.മുവാറ്റുപുഴ ആര്‍ ഡി ഒ , എസ് .പി , ഡി വൈ എസ്  പി, തഹസില്ധാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ ,ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കന്‍ എന്നിവര്‍ ആര്‍ ഡി ഒ ആയി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമാകുന്നത് വരെ പള്ളി അടയ്ക്കാന്‍ തീരുമാനമായി.പോലീസ് അകമ്പടിയോടെ ഫാ ജോണ്‍സ് കോനാടനെ പള്ളിയില്‍ നിന്നും ഇറക്കികൊണ്ട്‌ പോയി. തുടര്‍ന്ന് ഇടവക മെത്രാപോലിത്ത അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് ,അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , അഭി സഖറിയ മാര്‍ പോളിക്കാര്‍പ്പാസ് എന്നിവരുടെ നേത്രുത്വത്തില്‍ പള്ളി മുറ്റത്ത്‌ പ്രാര്‍ത്ഥന നടത്തി.

3 comments:

Anonymous said...

Jacobite church to start a LAW COLLEGE (SELF FINANCE).It will help in future.

Anonymous said...

We want to start a legal cell office in delhi (near the supreme court)

Anonymous said...

Collector (government) is favourable to the orthodox(methran kakshi)

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.