സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, May 1, 2012

പഴന്തോട്ടം പള്ളിയില്‍ 38 വര്‍ഷത്തിനുശേഷം ശ്രേഷ്‌ഠ ബാവ കുര്‍ബാനയര്‍പ്പിച്ചു

പള്ളിക്കര: പഴന്തോട്ടംസെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ 38 ര്‍ഷത്തിനുശേഷം ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ കുര്‍ബാനയര്‍പ്പിച്ചു. ഇന്നലെ രാവിലെ യാക്കോബായ വിഭാഗത്തിന്‌ അനുവദിച്ച സമയത്താണ്‌ ബാവ കുര്‍ബാനയര്‍പ്പിച്ചത്‌. 1974 ഫെബ്രുവരി 24 ന്‌ മെത്രാനായശേഷം ശ്രേഷ്‌ഠ ബാവയ്‌ക്ക് പള്ളിയില്‍ പ്രവേശിക്കാനായിരുന്നില്ല. അദ്ദേഹം മെത്രാപ്പോലീത്തയായി പട്ടമേറ്റ്‌ വന്ന സമയത്ത്‌ പള്ളിയില്‍ സ്വീകരണ സമ്മേളനം നടന്നു. ഇതിനെ ഒരുവിഭാഗം എതിര്‍ത്തത്‌ പോലീസ്‌ ലാത്തിചാര്‍ജില്‍ കലാശിച്ചു. പള്ളിപരിസരത്ത്‌ 144 പ്രഖ്യാപിച്ചു. ഫാ. ബേബിജോണ്‍, ഡീക്കണ്‍ മത്തായി ഇടപ്പാറ തുടങ്ങിയവര്‍ക്കെതിരേ കേസെടുത്തു. അച്ചനെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍വിട്ടു. ഇതില്‍ പ്രതിഷേധിച്ച്‌ തോമസ്‌ മോര്‍ ദിവന്നാസിയോസ്‌ (ഇന്നത്തെ ശ്രേഷ്‌ഠ ബാവ) പള്ളിഗേറ്റില്‍ അനിശ്‌ചിതകാല നിരാഹാരം തുടങ്ങി. സഭാ ചരിത്രത്തിലാദ്യമായി ആരാധനാ സ്വാതന്ത്ര്യത്തിനും വിശ്വാസികളെ മര്‍ദിച്ചതിനെതിരേയും നടന്ന സമരം. നാടും സര്‍ക്കാരും ഇളകി. മന്ത്രിസഭ അടിയന്തരമായി ചേര്‍ന്ന്‌ ഭക്ഷ്യമന്ത്രി പോള്‍ പി. മാണിയുടെ നേതൃത്വത്തില്‍ സബ്‌ കമ്മിറ്റിയെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ചുമതലപ്പെടുത്തി. 1977 ജൂണ്‍ 16 ന്‌ ഇരുവിഭാഗവും മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. അതിനുശേഷം ഇരുവിഭാഗം മെത്രാന്മാരും പള്ളിയില്‍ പ്രവേശിച്ചിരുന്നില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം 1977 ല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ്‌ പള്ളിയില്‍ 38 വര്‍ഷത്തിനുശേഷം പ്രവേശിക്കാന്‍ ബാവയ്‌ക്ക് അവസരം ലഭിച്ചത്‌. പള്ളിയുടെ സ്‌ഥാവര ജംഗമ വസ്‌തുക്കളുടെ കൈവശാവകാശവും ഉടമസ്‌ഥതയും യാക്കോബായ പക്ഷത്തിന്റെ ഭരണസമിതിക്കാണ്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.