സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, April 13, 2012

പ്രഖ്യാപനത്തിനും ഏഴിന്മേല്‍ കുര്‍ബാനയ്ക്കും പിറവം ഒരുങ്ങി

Mathrubhumi
പിറവം: പിറവം വലിയപള്ളി കത്തീഡ്രലായി പ്രഖ്യാപിക്കുന്ന ചടങ്ങിന് പിറവത്ത് ഒരുക്കങ്ങളായി. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് പിറവത്തെ പുരാതന ദേവാലയമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയെ സഭയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തിയത്.
കത്തീഡ്രല്‍ പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 14ന് പിറവം വലിയപള്ളിയില്‍ നടക്കും. വലിയപള്ളി മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കുന്ന മദ്ബഹയില്‍ ശനിയാഴ്ച രാവിലെ 8ന് ഏഴിന്മേല്‍ കുര്‍ബാന നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം വഹിക്കും. കുര്‍ബാനയില്‍ ബാവയും ആറ് മെത്രാപ്പോലീത്തമാരും പങ്കെടുക്കും . 9.30നാണ് കത്തീഡ്രല്‍ പ്രഖ്യാപനം. പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.
കത്തീഡ്രല്‍ പ്രഖ്യാപനത്തിനും ഏഴിന്മേല്‍ കുര്‍ബാനയ്ക്കും വലിയപള്ളിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പയും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.