സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, March 29, 2012

കോലഞ്ചേരി പള്ളി തര്‍ക്കം: യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി


കോലഞ്ചേരി: പള്ളിതര്‍ക്കം സംബന്ധിച്ച്‌ യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുമായി മന്ത്രിസഭാ ഉപസമിതി തിരുവനന്തപുരത്ത്‌ നടത്തിയ ചര്‍ച്ച രാത്രി വൈകിയും തുടര്‍ന്നു. ഇന്നലെ മസ്‌കറ്റ്‌ ഹോട്ടലില്‍ രാത്രി 8 മണിയോടെ യാക്കോബായ സഭയുമായാണ്‌ ആദ്യം ചര്‍ച്ച നടത്തിയത്‌. രാത്രി 11 ഓടെയാണ്‌ ഇതു അവാസാനിച്ചത്‌. 
കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇടവകയില്‍ തെരഞ്ഞെടുപ്പ്‌ നടത്തുകയോ അല്ലെങ്കില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തി ആരാധനക്കായി പള്ളി തുറന്ന്‌ നല്‍കണമെന്ന ആവശ്യമാണ്‌ ഉപസമിതി മുമ്പാകെ യാക്കോബായ സഭ  മുന്നോട്ട്‌ വച്ചിട്ടുള്ളത്‌ . മറ്റ്‌ തര്‍ക്കമുള്ള പള്ളികളുടെ കാര്യത്തിലും ഉടനടി തീരുമാനമുണ്ടാകണം. പോലീസിനെ ഉപയോഗിച്ച്‌ വിശ്വാസികളെ മര്‍ദ്ദിച്ചൊതുക്കുന്നത്‌ ഇനിയും കണ്ടു നില്‍ക്കാനാകില്ലെന്ന്‌ സഭാ ഭാരവാഹികള്‍ വ്യക്‌തമാക്കി. മെത്രാപ്പോലീത്തമാരായ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, ട്രസ്‌റ്റി സ്ലീബ ഐക്കരകുന്നത്ത്‌ എന്നിവര്‍ യാക്കോബായ വിഭാഗത്തെ പ്രതിനിധികരിച്ച്‌ പങ്കെടുത്തു. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ. മുനീര്‍ എന്നിവരാണ്‌ ഉപസമിതിയിലുള്ളത്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.