സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, March 9, 2012

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി - അഖണ്ഡ പ്രാര്‍ത്ഥനായജ്ഞം എട്ടു ദിവസം പിന്നിട്ടു.

പിറവം: ഇടവക പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ സഭ വിശ്വാസികള്‍ അനിശ്ചിതകാല അഖണ്ഡ പ്രാര്‍ത്ഥനായജ്ഞം എട്ടു ദിവസം പിന്നിട്ടു.ഇടവക മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത ഇന്നലെ വൈകിട്ട് സന്ധ്യ നമസ്കാരത്തിനു നേത്രുത്വം നല്‍കി. തുടര്‍ന് അഭി തിരുമേനി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. മാമ്മലശ്ശേരി പള്ളിയില്‍ യാക്കോബായ സഭയുടെ രണ്ട് വൈദികരും കൂറുമാറി മറുപക്ഷത്ത് ചേര്‍ന്നതുമൂലം യാക്കോബായ സഭ വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസാചാരം അനുസരിച്ച് ശുശ്രൂഷകള്‍ നടത്താന്‍ വൈദികരില്ലാത്ത അവസ്ഥയാണ്. 
പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടും, കള്ളകേസുകള്‍ പിന്‍വലിക്കുക, നീതി നടപ്പിലാക്കുക തിടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല അഖണ്ഡ പ്രാര്‍ത്ഥനായജ്ഞം.ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നീതി ലഭിക്കുംവരെ പ്രാര്‍ത്ഥനാ യജ്ഞം തുടരുമെന്ന് അവര്‍ പറഞ്ഞു. കുരിശുപള്ളിയോട് ചേര്‍ന്ന് പന്തല്‍ കെട്ടി വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍, പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവുമായി യജ്ഞം അനുഷ്ഠിക്കുകയാണ്. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആണ് പ്രാര്‍ത്ഥനായജ്ഞം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.