സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, February 24, 2012

ആരാധന സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപെട്ട് മൌന ജാഥ നടത്തി.

മാമലശ്ശേരി മാര്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം അനുവദിക്കുക, കള്ള കേസുകള്‍ പിന്‍വലിക്കുക, നീതി നിഷേധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു മൌന ജാഥ നടത്തി. യു ഡി എഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രിക്കു ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു നിവേദനം കൊടുക്കുകയും ചെയ്തു.മാമാലശ്ശേരി പള്ളിയില്‍ യാക്കോബായ  സുറിയാനി പള്ളിയ്ക്ക് വേണ്ടി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ബഹു. കോടതി നിയമിച്ച വൈദീകര്‍ കൂറുമാറി മെത്രാന്‍ കക്ഷിയില്‍ ചെര്ന്നതിലൂടെ പള്ളിയില്‍ സത്യരാധന ഇല്ലാതായി. നഷ്ട പെട്ട ആരാധന സ്വാതന്ത്ര്യത്തിനു വേണ്ടി യാക്കോബായ ക്കാര്‍ വര്‍ഷങ്ങളായി ക്രൈസ്തവ മാര്‍ഗത്തിലൂടെയുള്ള ശ്രമം നടത്തിവരുകയാണ് 2011 നവംബര്‍ 28 ന് ബഹുമാനപ്പെട്ട ഹൈ ക്കോടതി , നിലവിലുള്ള വിധിയും കേസും മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയ്ക്കോ , ഇടവക അങ്ങങ്ങല്‍ക്കോ ബാധകമല്ല എന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി.
വിധിയുടെ അടിസ്ഥാനത്തില്‍ , പള്ളി അങ്കണത്തില്‍ 2011 ഡിസംബര്‍ മാസം 4 ഞായറാഴ്ച പോലീസ് സംരക്ഷണയില്‍ കൂടിച്ചേര്‍ന്ന ഇടവക പൊതു യോഗ തീരുമാനമനുസരിച്ച് ആരാധനയ്ക്കായ് ശ്രമിച്ച വിശ്വാസികള്‍ക്കെതിരെ അധികാരികള്‍,മെത്രാന്‍ കക്ഷിക്കാരുടെ സമ്മര്‍ദ്ധത്തിനു  വഴങ്ങി ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസ്സെടുക്കുകയും തടവിലാക്കുകയുമാണ് ചെയ്തത്. സ്ത്രീകളും പ്രായമാകാത്ത കുട്ടികള്‍ ഉള്‍പ്പടെയുള്ള ഇരുനൂറോളം പേര്‍ക്കെതിരെ കള്ളകേസ് എടുത്തു പീഡിപ്പിച്ചു വരികയാണ്. തങ്ങളുടെ പ്രീയപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങള്‍ പോലും നടത്തുവാന്‍ നിവൃത്തിയില്ലാതെ ഇടവക ജനങ്ങളുടെ മതവികാരം വൃണപ്പെട്ടിരിക്കുകയാണ്. രാമമംഗലം മുതല്‍ പിറവം വരെയും പാമ്പാക്കുട മുതല്‍ മനീദ് വരെയും വ്യാപിച്ചു കിടക്കുന്ന ഇടവകയിലെ 610 കുടുംബങ്ങളിലായി ൨൪൫൩ അംഗങ്ങളും യാക്കോബായ സഭാ വിശ്വാസികളാണ്.൯൩ വീട്ടുകാരുള്ള മെത്രാന്‍ കക്ഷികള്‍ക്ക് 254 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ബഹുഭൂരിപക്ഷമുള്ള  യാക്കോബായ വിശ്വാസികളില്‍ പലര്‍ക്കും രാമമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലോ, പള്ളിയുടെ 1 കിലോമീറ്റര്‍ ദൂരപരിധിയിലോ പ്രവേശിക്കാന്‍ പാടില്ലാത്ത സങ്കടകരമായ അവസ്ഥയാണ്. 
മാമലശ്ശേരിയില്‍ പരിശുദ്ധ യാക്കോബായ സുറിയാനി സഭാംഗങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ പൂര്‍ണ്ണ വിവരം പരാതിയായി ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുല്‍പ്പടെയുള്ള റവന്യൂ പോലീസ് അധികാരികള്‍ക്ക് നല്‍കിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ആണ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പിറവത്ത് മൌന ജാഥ നടത്തിയത്.തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കു ഇടവക അംഗങ്ങള്‍ ഒപ്പിട്ട ഭീമ ഹര്‍ജിയും നല്‍കി. വികാരി ഫാ വര്‍ഗീസ്‌ പുല്ല്യട്ടേല്‍,ട്രസ്റ്റി ജേക്കബ്‌ മാത്യുവും ഭക്ത സംഘടനാഭാരവാഹികളും നേതൃത്വം നല്‍കി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.