സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, February 23, 2012

വന്ദ്യ ഡോ. കുര്യന്‍ കോറെപ്പിസ്‌കോപ്പയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്നു



Biography
പുത്തന്‍കുരിശ്: യാക്കോബായ സുറിയാനിസഭാ വൈദിക ട്രസ്റ്റി മലങ്കര മല്‍പ്പാന്‍ കണിയാമ്പറമ്പില്‍ ഡോ. കുര്യന്‍ കോറെപ്പിസ്‌കോപ്പയുടെ നൂറാം ജന്മദിനം ശനിയാഴ്ച പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ആഘോഷിക്കും. രാവിലെ 8.30ന് വി. കുര്‍ബാനയും തുടര്‍ന്ന് സ്‌തോത്രശുശ്രൂഷയും നടക്കും. 10.30ന് ചേരുന്ന അനുമോദന സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. പീലിപ്പോസ് മോര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

കോറെപ്പിസ്‌കോപ്പയെക്കുറിച്ചുള്ള ഹ്രസ്വചിത്രം, സ്മരണിക എന്നിവയുടെ പ്രകാശനം ചടങ്ങില്‍ നിര്‍വഹിക്കും. കണിയാമ്പറമ്പില്‍ ഡോ. കുര്യന്‍ കോറെപ്പിസ്‌കോപ്പ ജന്മശതാബ്ദി പുരസ്‌കാരം കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ജേക്കബ് തെക്കേപ്പറമ്പിലിന് ശ്രേഷ്ഠ ബാവ സമ്മാനിക്കും.

കാഞ്ഞിരമറ്റത്ത് കണിയാമ്പറമ്പില്‍ പൗലോസിന്റെയും ആയമ്മയുടെയും പുത്രനായി 1913 ഫിബ്രവരി 27ന് കോറെപ്പിസ്‌കോപ്പ ജനിച്ചു. 12-ാം വയസ്സില്‍ പരി. സ്ലീബ മോര്‍ ഒസ്താത്തിയോസ് ബാവയില്‍നിന്ന് ശെമ്മാശപട്ടവും പരി. പൗലോസ് മോര്‍ അത്തനാസിയോസ് വലിയ തിരുമേനിയില്‍നിന്ന് കശീശപട്ടവും ഏറ്റു. ഏലിയാസ് മോര്‍ യൂലിയോസ് ബാവ 37-ാം വയസ്സില്‍ കോറെപ്പിസ്‌കോപ്പസ്ഥാനത്തേക്ക് ഉയര്‍ത്തി. സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ജനറലായി 30വര്‍ഷം സേവനമനുഷ്ഠിച്ചു. 34 വര്‍ഷമായി യാക്കോബായ സഭ വൈദിക ട്രസ്റ്റിയാണ്. 1994ല്‍ വിശുദ്ധ വേദപുസ്തകം മൂലഭാഷയായ സുറിയാനിയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. നൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.