സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, January 15, 2012

യാക്കോബായ സഭയ്ക്ക് ഒരു മെത്രാപ്പോലിത്ത കൂടി.

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പുതിയ മെത്രാപ്പോലീത്തയായി സ്‌തേഫാനോസ് റമ്പാന്‍ (ഡോ. ജോമി ജോസഫ്) മാത്യൂസ് മാര്‍ അന്തീമോസ് എന്ന നാമത്തില്‍ അഭിഷിക്തനായി. 
ദമാസ്‌ക്കസിലെ മര്‍ത്‌സെദാനായിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ ഞായറാഴ്ചയായിരുന്നു സ്ഥാനരോഹണം. ശുശ്രൂഷയില്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സഹകാര്‍മികനായി
രുന്നു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ പീലക്‌സീനോസ് മത്തിയാസ് നയിസ്, ദിവന്നാസിയോസ് യൂഹാനോന്‍ ഹവാക്ക്, ഇവാനിയോസ് പൗലോസ് അല്‍-സൗഖി, ഏലിയാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, സഖറിയാസ് മാര്‍ പോളിക്കര്‍പ്പോസ്, സഖറിയ ആലുക്കല്‍ റമ്പന്‍, കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പന്‍, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. എബ്രഹാം വലിയപറമ്പില്‍, ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, ഫാ. എല്‍ദോസ് ചക്യാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. നവാഭിഷിക്തനായ മെത്രാപ്പോലീത്തയുടെ മാതാപിതാക്കളായ സി.എം. ജോസഫും മേരിയും സഹോദരീ കുടുംബവും, ഇടവകാംഗങ്ങളും പങ്കെടുത്തു. 
മെത്രാപ്പോലീത്ത 17ന് മടങ്ങിയെത്തും. ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളിയില്‍ കുടുംബാംഗമാണ് ഇദ്ദേഹം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.