സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, January 23, 2012

കണ്യാട്ടുനിരപ്പില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം: ശ്രേഷ്ഠ ബാവ


കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഞായറാഴ്ച കണ്യാട്ടുനിരപ്പില്‍ പ്രസംഗിക്കുകയായിരുന്നു ബാവ.
ഉടമസ്ഥരെ പുറത്താക്കി അന്യരെ അകത്ത് പ്രവേശിപ്പിക്കുന്ന നടപടിയാണ് ഇവിടെ നടന്നത് എന്നും ബാവ ചൂണ്ടിക്കാട്ടി. പോലീസിന് യാക്കോബായ വിഭാഗത്തെ പുറത്താക്കുവാന്‍ മെത്രാന്‍ കക്ഷിയേക്കാളും താത്പര്യമാണെന്നും ബാവ ആരോപിച്ചു. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ ക്ലീമിസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പുംകുഴി, ഫാ. ജോയി പോള്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജിബി ഇച്ചിക്കോട്ടില്‍, കര്‍മ്മ സമിതി കണ്‍വീനര്‍ റെജി നെടുമോളയില്‍, പി.എം. ജോയി, ജോര്‍ജ് മുരീക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികളും സംബന്ധിച്ചു. പ്രാര്‍ത്ഥനായജ്ഞം തിങ്കളാഴ്ചയും തുടരും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.