സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, January 13, 2012

തൃക്കുന്നത്ത്‌ പള്ളിത്തര്‍ക്കം; ചര്‍ച്ച പരാജയം


കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പെരുന്നാള്‍ നടത്തുന്നതു സംബന്ധിച്ച്‌ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. 
കഴിഞ്ഞവര്‍ഷം ഹൈക്കോടതി നിര്‍ദേശപ്രകാരം പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന്‌ കലക്‌ടര്‍ ഇരുവിഭാഗത്തെയും അറിയിച്ചു. തല്‍സ്‌ഥിതി ലംഘിക്കാന്‍ ഇരുവിഭാഗത്തെയും അനുവദിക്കില്ല. രണ്ടുകൂട്ടര്‍ക്കും പെരുന്നാള്‍ദിവസമായ ജനുവരി 25നും 26നും അഞ്ചുമണിക്കൂര്‍ വീതം പ്രാര്‍ഥനയ്‌ക്ക് അവസരം നല്‍കും. വിശ്വാസികള്‍ക്ക്‌ വന്ന്‌ പ്രാര്‍ഥിച്ചുമടങ്ങാം. എന്നാല്‍ കുര്‍ബാന നടത്താന്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചിരുന്നില്ല. ആ രീതി ഈ വര്‍ഷവും തുടരണമെന്നത്‌ സര്‍ക്കാരിന്റെ തീരുമാനമാണെന്നും അക്കാര്യം ഇരുവിഭാഗത്തെയും അറിയിക്കുകയാണെന്നും കലക്‌ടര്‍ യോഗത്തില്‍ അറിയിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. 
എന്നാല്‍ കലക്‌ടറുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന്‌ യാക്കോബായ സഭ വ്യക്‌തമാക്കി. തങ്ങള്‍ക്കനുവദിച്ച സമയത്ത്‌ പള്ളിയില്‍ പ്രവേശിച്ച്‌ കുര്‍ബാന നടത്താന്‍ അവസരം നല്‍കണം. പ്രാര്‍ഥിക്കാന്‍ അവസരം നല്‍കുമ്പോള്‍ കുര്‍ബാന നിഷേധിക്കുന്നതു നീതിയല്ല. കലക്‌ടറുടെ ഉത്തരവ്‌ തങ്ങള്‍ അംഗീകരിച്ചുവെന്ന വാദം ശരിയല്ല. കലക്‌ടറുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും യാക്കോബായ സഭ വ്യക്‌തമാക്കി. 
കലക്‌ടറുടേത്‌ ഏകപക്ഷീയ തീരുമാണെന്നും ഇതിനെതിരേ ശ്രേഷ്‌ഠ കാതോലിക്കാ ബാവായുമായി ആലോചിച്ച്‌ സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. യാക്കോബായ സഭയെ പ്രതിനിധീകരിച്ച്‌ സെന്റ്‌ മേരീസ്‌ പള്ളി വികാരി എല്‍ദോ ചക്യാട്ടില്‍, ട്രസ്‌റ്റി റെജി വര്‍ക്കി, എം.പി. ജോയ്‌ എന്നിവര്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.