സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, January 8, 2012

സഭാത്തര്‍ക്കം: മണ്ണത്തൂര്‍ പള്ളിയും ചാപ്പലും പൂട്ടി

കൂത്താട്ടുകുളം: സഭാത്തര്‍ക്കം നിലനില്‍ക്കുന്ന മണ്ണത്തൂര്‍ പള്ളി ആര്‍.ഡി.ഒയുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ അടച്ചുപൂട്ടി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ്‌ പള്ളി അനിശ്‌ചിത കാലത്തേക്കു പൂട്ടിയത്‌. പള്ളിവക ആറൂര്‍ ചാപ്പലും പൂട്ടിയിട്ടുണ്ട്‌. ഇന്ന്‌ സംഘര്‍ഷം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ്‌ നടപടി. സംഘര്‍ഷ സാധ്യതകണ്ട്‌ കഴിഞ്ഞ ഞായറാഴ്‌ച പള്ളി ഭരണസമിതി പള്ളി പൂട്ടിയിരുന്നു. പിന്നീട്‌ പള്ളി തുറന്നിരുന്നില്ല. 

95 ശതമാനം വരുന്ന യാക്കോബായ പക്ഷത്തെ അവഗണിച്ച്‌, പോലീസ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൂട്ടുനില്‍ക്കുകയാണെന്നു ഇടവകാംഗങ്ങള്‍ ആരോപിച്ചു. പെരുന്നാളിനോടനുബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ അത്താനിക്കലുള്ള കുരിശുപള്ളി രണ്ടാഴ്‌ച മുമ്പ്‌ പൂട്ടിയിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.