സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 19, 2011

പുത്തന്‍ കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പളളിയില്‍ ഓര്‍ത്തഡോക്സ് അതിക്രമം.

കോലഞ്ചേരി: പുത്തന്‍ കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പളളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം. ഇന്നലെ രാവിലെ 11.30-നാണ്‌ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തില്‍ വൈദികരടക്കം എട്ടുപേര്‍ക്ക്‌ പരുക്കേറ്റു. യാക്കോബായ സഭയിലെ നെടുങ്ങാട്ടില്‍ ബെന്നി വര്‍ഗീസ്‌, പത്രോസ്‌, ചിറപ്പാട്ട്‌ കുര്യാച്ചന്‍ എന്നിവര്‍ വടവുകോട്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. സഖറിയ ജോണും വിശ്വാസികളും സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥനയ്‌ക്ക് എത്തിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണം.

      കോടതിവിധിയെ തുടര്‍ന്ന്‌ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പളളി യാക്കോബായ സഭയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ആരാധനാ സ്വാതന്ത്ര്യം നല്‍കാമെന്ന്‌ യാക്കോബായ വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ധാരണാ വിരുദ്ധമായി ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയിലെത്തിയതോടെ പളളി ഭാരവാഹികളടക്കമുളളവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞ്‌ വിശ്വാസികള്‍ പിരിഞ്ഞശേഷമായിരുന്നു പളളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് വിഭാഗമെത്തിയത്‌. പളളിമണിയടിച്ച്‌ യാക്കോബായ സഭ വിശ്വാസികളെ കൂട്ടിയതോടെ പുത്തന്‍കുരിശ്‌ പോലീസെത്തി ഓര്‍ത്തഡോക്സ് വിഭാഗത്തിനു സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം ഒരുക്കി.ഈ നീക്കം തടഞ്ഞ യാക്കോബായ സഭ വിശ്വാസികളെ എസ്‌.ഐയുടെ നേതൃത്വത്തില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു.ഇതേതുടര്‍ന്ന് അഭി.ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പോലീസ്‌ സ്‌റ്റേഷനു മുമ്പില്‍ ഉപരോധം നടത്തി. നിയമവിരുദ്ധമായി പളളിയിലെത്തിയ വൈദികന്‌ സംരക്ഷണം നല്‍കിയെന്നും ചോദ്യംചെയ്‌ത വിശ്വാസികളെ പോലീസ്‌ മര്‍ദിച്ചതിനും ആയിരുന്നു സ്‌റ്റേഷനു മുമ്പില്‍ വിശ്വാസികള്‍ ഉപരോധം നടത്തിയത്.ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും സംഭവമറിഞ്ഞ്‌ സ്‌റ്റേഷനു മുമ്പിലെത്തി.ഇതെതുടര്‍ന്നി വിവിധ പള്ളികളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ സ്‌റ്റേഷനു മുമ്പില്‍ തടിച്ചു കൂടി.
സംഘര്‍ഷാവസ്‌ഥ രൂക്ഷമായതോടെ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്റെ നേതൃത്വത്തില്‍ യാക്കോബായ നേതൃത്വവുമായി ചര്‍ച്ച നടത്തി എസ്‌.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല്‍ വൈകിട്ട്‌ നാലോടെയാണ്‌ ഉപരോധം അവസാനിച്ചത്‌. ഇതിനുശേഷമാണ്‌ ഓര്‍ത്തഡോക്‌സ് സഭയിലെ ശാമുവേല്‍ റമ്പാനെതിരെ കയ്യേറ്റമുണ്ടായത്‌. പുത്തന്‍കുരിശ്‌ വട്ടക്കുഴി പാലത്തിന്‌ സമീപത്തുവച്ചാണ്‌ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.