സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 2, 2011

മുവാറ്റുപുഴ അരമനപള്ളിയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യാക്കോബായ സഭ.

കണ്ടനാട് ഭദ്രാസനത്തില്‍ പെട്ട മുവാറ്റുപുഴ അരമന അനധികൃതമായി പൊളിച്ചു പണിയുന്നത്തിനെതിരെ യാക്കോബായ സഭ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് ഇന്ന് ആര്‍ ഡി ഒ മണിയമ്മ ഇന്ന് ഇരു സഭകളുമായി ചര്‍ച്ച നടത്തും . കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് യാക്കോബായ സഭയ്ക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കും. അരമന പള്ളിയില്‍ നടക്കുന്ന നിര്‍മ്മാണം ചട്ടം ലംഘിച്ചാണ് നടത്തുന്നത് എന്ന് യാക്കോബായ സഭ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.കേസ് ഫയലില്‍ സ്വീകരിച്ചു ഓര്‍ത്തഡോക്സ് വിഭാഗത്തിനു നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായിരുന്നു.തോമസ്‌ അത്താനാസിയോസിനെ പ്രതി ചേര്‍ത്തായിരുന്നു കേസ് നല്‍കിയിരുന്നത്. അരമന പള്ളി അറ്റകുറ്റ പണി നടത്താന്‍ തോമസ്‌ അത്താനാസിയോസ് നഗരസഭയില്‍ അപേക്ഷ കൊടുത്തിരുന്നു. ഇതിന്‍ പ്രകാരം നഗര സഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓര്‍ത്തഡോക്സ് വിഭാഗം നടത്തിവരുന്നത് എന്ന് യാക്കോബായ സഭ പരാതിയില്‍ പറയുന്നു.
മലേക്കുരിശില്‍ കബറടങ്ങിയിട്ടുള്ള ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ സഹായി ആയിരുന്ന തോമസ്‌ അത്താനാസിയോസ് ബാവായുടെ കാലശേഷം അരമന സ്വന്തമാക്കുകയായിരുന്നു. പിന്നീട് തോമസ്‌ അത്താനാസിയോസ് ഓര്‍ത്തഡോക്സ് പക്ഷത്തേയ്ക്ക് കൂറ് മാറി. തോമസ്‌ അത്താനാസിയോസിനു യാക്കോബായ സഭയുടെ ബിഷപ്പുമാര്‍ കൈവശം വച്ചിരുന്നതും യാക്കോബായ സഭയുടെ പെരിലുല്ലതുമായ വസ്തുക്കളുടെ ഉടമസ്ഥന്‍ എന്നവകാശപ്പെടാന്‍ യാതൊരു അവകാശവും ഇല്ലന്നു യാക്കോബായ സഭ പണ്ട് മുതലേ പരാതി ഉന്നയിച്ചിരുന്നു.
അരമനയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി 1998  ല്‍ മുവാറ്റുപുഴയില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും ഉണ്ടായിട്ടുണ്ട്. അന്ന് പുരോഹിതര്‍ക്കും പോലീസിനും വിസ്വസികള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് മുവാറ്റുപുഴ നഗരസഭാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി, മുന്‍സിപ്പല്‍ കമ്മിറ്റി, ആര്‍ ഡി ഒ, കലക്ടര്‍ എന്നിവര്‍ക്ക് യാക്കോബായ സഭ പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കുമ്പോഴാണ് അരമന പള്ളിയുടെ നിര്‍മ്മാണം നടക്കുന്നത്. ഇത് യാക്കോബായ സഭ ഗൌരവമായാണ് എടുക്കുന്നത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.