സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 28, 2011

നിയുക്ത മെത്രാപ്പോലീത്തമാര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി

പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ നിയുക്ത മെത്രാപ്പോലീത്തമാര്‍ക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വച്ച് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ റമ്പാന്‍സ്ഥാനം നല്‍കി. ഫാ. സഖറിയ കൊച്ചില്ലത്തിന് ശെമവൂന്‍ റമ്പാന്‍ എന്നും ഫാ. തോമസ് നേര്യന്തറയ്ക്ക് ബര്‍സൗമ റമ്പാന്‍ എന്നും ഫാ. ഡോ. ജോമി ജോസഫിന് സ്‌തേഫാനോസ് റമ്പാന്‍ എന്നുമുള്ള പേരിലാണ് റമ്പാന്മാരായി ഉയര്‍ത്തിയത്.
മെത്രാപ്പോലീത്ത വാഴ്ചയ്ക്ക് മുന്നോടിയായുള്ള സ്ഥാനാരോഹണ ശുശ്രൂഷയില്‍ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും പങ്കെടുത്തു. ജനവരി 2ന് നവാഭിക്ഷിക്തരായ റമ്പാച്ചന്മാരെയും ഗബ്രിയേല്‍ റമ്പാച്ചനെയും മെത്രാപ്പോലീത്തമാരായി ഉയര്‍ത്തും. സ്‌തേഫാനോസ് റമ്പാച്ചന്റെ മെത്രാപ്പോലീത്ത വാഴ്ച ജനവരി 15ന് ദമാസ്‌കസില്‍ നടത്തും. മെത്രാപ്പോലീത്ത വാഴ്ചയ്ക്കുള്ള ക്രമീകരണങ്ങള്‍ പുത്തന്‍കുരിശ്ശില്‍ പൂര്‍ത്തിയായിവരുന്നതായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.