സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, November 1, 2011

പിറവത്തിന്റെ പ്രിയപുത്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി


പിറവം: പിറവം നിയോജകമണ്ഡലത്തില്‍ തുടങ്ങി രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ ഭരണാധികാരിയായി തിളങ്ങി ഒടുവില്‍ പിറവത്തുതന്നെ വിലയം പ്രാപിച്ച പ്രിയപുത്രന്‍ ടി.എം. ജേക്കബിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. അത്യന്തം ദുഃഖം നിറഞ്ഞ വാര്‍ത്തയുമായാണ് പിറത്തുകാര്‍ക്ക് തിങ്കളാഴ്ച നേരം പുലര്‍ന്നത്. കേട്ടവര്‍ ആദ്യമൊന്നും അത് വിശ്വസിച്ചില്ല. പകലിന് കനം കൂടിയതോടെ ജേക്കബിന്റെ വേര്‍പാട് ജനങ്ങള്‍ മനസ്സിലേറ്റുവാങ്ങി. 

പിന്നീട് ദുഃഖം പങ്കുവയ്ക്കാനുള്ള തിരക്കായിരുന്നു. കേരള കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല ഓഫീസ് മന്ദിരമായ 'കൈരളി'യുടെ മുന്നില്‍ ജേക്കബിന്റെ കൂറ്റന്‍ ചിത്രം അലങ്കരിച്ചുവച്ചു. ചിത്രത്തിന് മുന്നില്‍ കത്തിച്ചുവച്ച നിലവിളക്കും പൂക്കളും ചന്ദനത്തിരിയും. പാര്‍ട്ടി ഓഫീസില്‍ കറുത്ത കൊടി. കറുത്ത ബാഡ്ജ് ധരിച്ച പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയായിരുന്നു.
പിറവം മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് വിലാപയാത്ര കൊച്ചിയില്‍ നിന്ന് പുറപ്പെടും മുമ്പുതന്നെ പട്ടണത്തില്‍ കടകമ്പോളങ്ങള്‍ അടച്ചു. ടൗണിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ച സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്കുള്ള പാതയ്ക്കിരുവശത്തുമായി ആയിരങ്ങള്‍ കാത്തുനിന്നു. ഉച്ചതിരിഞ്ഞ് പെയ്ത കനത്ത മഴക്കിടയിലും സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനം തിങ്ങിനിറഞ്ഞു. 
അഞ്ച് മണിക്കൂറിലേറെ വൈകി രാത്രി 8.15ന് ടി.എം. ജേക്കബിന്റെ മൃതദേഹവുമായി, വാഹനവ്യൂഹം സെന്റ് ജോസഫ് ഹൈസ്‌കൂളിലെത്തുമ്പോള്‍, അവിടം ജനസമുദ്രമായി മാറിയിരുന്നു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, കെ.ആര്‍. ഗൗരിയമ്മ, എ.കെ. ബാലന്‍, മുല്ലക്കര രത്‌നാകരന്‍, വി. സുരേന്ദ്രന്‍പിള്ള, എളമരം കരീം, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും നേരത്തെതന്നെ സെന്റ് ജോസഫ് സ്‌കൂളിലെത്തിയിരുന്നു.
ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍, ടി.എമ്മിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം ഇറക്കിവച്ചപ്പോള്‍, നേതാവിന്റെ മുഖം അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പ്രവര്‍ത്തകരും പോലീസും നന്നേ പാടുപെട്ടു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.