സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 7, 2011

മഞ്ഞനിക്കര ദയറായില്‍ ആദ്യക്ഷരം കുറിക്കല്‍ നടത്തി

മഞ്ഞിനിക്കര: യാക്കോബായ സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന യൂത്ത്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഞ്ഞനിക്കര മോര്‍ ഏലിയാസ്‌ ത്രിദീയന്‍ ബാവയുടെ കബറിടത്തിനുമുന്നില്‍ ആദ്യക്ഷരം കുറിക്കല്‍ ചടങ്ങ്‌ നടത്തി.
ദയറാ തലവന്‍ മോര്‍ ദീവന്നാസ്യോസ്‌ ഗീവര്‍ഗീസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങില്‍ ഫാ. ഇ.കെ.മാത്യൂസ്‌ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ഗീവര്‍ഗീസ്‌ മോര്‍ ദിവന്നാസ്യോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു.
ഫാ.എബി സ്‌റ്റീഫന്‍, ബിനു വാഴമുട്ടം, വിപിന്‍ ജോണ്‍ കുര്യാക്കോസ്‌, ഷിബു വള്ളിക്കോട്‌, ലിജോ ഉമ്മന്‍, ജിറ്റോ എന്നിവര്‍ പ്രസംഗിച്ചു.
കരിങ്ങാച്ചിറ കത്തീഡ്രലില്‍ വിദ്യാരംഭം നടത്തി
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വ്യാഴാഴ്ച വിദ്യാരംഭം നടത്തി. കുര്‍ബാനയ്ക്കു ശേഷം വികാരിമാരായ ഫാ. ഷമ്മി ജോണ്‍, ഫാ. റോയി പോള്‍, ഫാ. വര്‍ഗീസ് പുലയത്ത് എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. 150ഓളം കുട്ടികള്‍ ആദ്യക്ഷരം കുറിച്ചു.


പിറവം വലിയ പള്ളിയില്‍ വിദ്യാരംഭം നടത്തി
പിറവം : സെന്റ് മേരീസ്‌  യാക്കോബായ സുറിയാനി പള്ളിയില്‍ വ്യാഴാഴ്ച വിദ്യാരംഭം നടത്തി. കുര്‍ബാനയ്ക്കു ശേഷം വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ , ഫാ. മാത്യു  എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.