സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 21, 2011

മുഖ്യമന്ത്രിയുടെ വീടിനു കല്ലേറ്‌

കോട്ടയം: പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തറവാട്ടുവീടിനു നേരേ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 8.15 നാണ്‌ ഉമ്മന്‍ചാണ്ടിയുടെ അനുജന്‍ അലക്‌സ് പി. ചാണ്ടിയും കുടുംബവും താമസിക്കുന്ന കരോട്ടുവള്ളക്കാലില്‍ വീടിനുനേരേ ആക്രമണമുണ്ടായത്‌. അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
പോര്‍ച്ചില്‍ കിടന്ന കാറിന്റെ പിന്നിലെ ചില്ല്‌ കല്ലേറില്‍ തകര്‍ന്നു. വീടിന്റെ ചുവരുകള്‍ക്കു പൊട്ടലുണ്ടായിട്ടുണ്ട്‌. സംഭവമറിഞ്ഞ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടി. മന്ത്രി കെ.സി. ജോസഫും സ്‌ഥലത്തെത്തി. തിരുവനന്തപുരത്തായിരുന്ന മുഖ്യമന്ത്രി ഫോണില്‍ വിവരങ്ങള്‍ തിരക്കി.കോലഞ്ചേരി പള്ളി തര്‍ക്കം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലുള്ള  ആക്രമണം പോലിസ് ഗൌരവമായാണ് എടുക്കുന്നത്.വന്‍ പോലീസ്‌ സന്നാഹം ഇവിടെ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. രാത്രി വൈകിയും പുതുപ്പള്ളി പ്രതിഷേധ ചൂടിലാണ്‌.
നേരത്തെ ഓര്‍ത്തഡോക്സ് സഭ , തര്‍ക്കത്തില്‍ ഇടപെടണ മെന്നാവശ്യപെട്ടു മുഖ്യമന്ത്രിയുടെ ഭവനത്തിലെയ്ക്ക് മാര്‍ച്  നടത്തിയിരുന്നു. ഓര്‍ത്തഡോക്സ് സഭാംഗമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ തങ്ങളെ (വഴിവിട്ടു) സഹായിക്കുന്നില്ലന്ന പരാതി സഭയ്ക്കുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.