സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 7, 2011

കോലഞ്ചേരി പളളി തര്‍ക്കം: മന്ത്രിതല ചര്‍ച്ച പരാജയം

കോട്ടയം: കോലഞ്ചേരി പള്ളി സംബന്ധിച്ച സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ മന്ത്രി സഭാ ഉപസമിതി നടത്തിയ രണ്ടാമത്‌ ചര്‍ച്ചയും പരാജയപ്പെട്ടു. മന്ത്രിമാരായ കെ.എം. മാണി ,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരാണ്‌ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയത്‌. 11ന്‌ തിരുവനന്തപുരത്ത്‌ ഇരു വിഭാഗവുമായി വീണ്ടും മന്ത്രി സഭാ ഉപസമിതി ചര്‍ച്ച നടത്തും .കോടതിവിധി നടപ്പാക്കുന്നതില്‍നിന്ന്‌ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം യോഗത്തില്‍ വ്യക്‌തമാക്കി. പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഇടവകയിലെ ഹിത പരിശോധനമാത്രമാണ്‌ ഏക പോംവഴി എന്ന നിലപാടാണ്‌ യോഗത്തില്‍ യാക്കോബായ വിഭാഗം സ്വീകരിച്ചത്‌. റഫറണ്ടം നടത്തുന്നതുവരെ ഇരു വിഭാഗത്തിനും ആരാധനക്ക്‌ തുല്യമായ സമയം നിശ്‌ചയിക്കണമെന്നും തര്‍ക്കത്തെ വിശ്വാസപരമെന്നും ഭരണപരമെന്നും രണ്ടായി കാണണമെന്നും യക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ്‌ ചര്‍ച്ച പരാജയപ്പെട്ടത്‌. രാത്രി എട്ടരയോടെ നാട്ടകം ഗസ്‌റ്റ് ഹൗസില്‍ ആരംഭിച്ച ചര്‍ച്ച അര്‍ധരാത്രിയോടെയാണ്‌ അവസാനിച്ചത്‌. യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, തോമസ്‌ മാര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്താ, തമ്പു ജോര്‍ജ്‌ തുകലന്‍, മാത്യു തെക്കേത്തലക്കല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.