സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 30, 2011

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.

 ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുര്‍ബ്ബാന മുടങ്ങി.
പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍ യാക്കോബായ സഭ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു. 
യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ്‌ പുല്യട്ടെലിന്റെ നേതൃത്വത്തില്‍ കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചപ്പോള്‍.
പള്ളിയിലെത്തിചേര്‍ന്ന യാക്കോബായ സഭാ വിശ്വാസികള്‍ 
ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് പള്ളിയിലെയ്ക്കെത്തി ചേരുന്നു  
അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു .
നാളെ 3  pm  നു മുവാറ്റുപുഴ ആര്‍.ഡി.ഒ യുടെ മുമ്പാകെ ചര്‍ച്ച.
മാമാലശ്ശേരി: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.യാക്കോബായ സഭയില്‍ നിന്നും രണ്ടു വൈദീകര്‍ കൂറുമാറി പോയതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗം ആരാധന നടത്തുന്ന പള്ളിയില്‍ പുതിയ വികാരിയെ നിയമിച്ചതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ഉണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഫാ.പോള്‍ മത്തായി രാവിലെ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. വൈദീകന്‍ പള്ളിയില്‍ നിന്നും പുറത്തു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യാക്കോബായ സഭയിലെ വികാരി ഫാ. വര്‍ഗീസ്‌ പുല്യട്ടെല്‍ പള്ളിയില്‍ പ്രവേശിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ നാമമാത്രമായ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിന്നും ഇറങ്ങിപോയി.ഓര്‍ത്തഡോക്സ് വൈദീകനെ ഇറക്കി വിടണ മെന്നാവശ്യപെട്ടു നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ്‌ പുല്യട്ടെലിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ഇരുന്നു പ്രാര്‍ത്ഥന ആരംഭിച്ചു. വൈദീകനെ  ഇറക്കി വിടുമെന്ന പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍റെ ഉറപ്പിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ നിന്നും ഇറങ്ങുകയും , പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ പള്ളിയില്‍ നഷ്ട മായ വീതം ലാഭിക്കണമെന്നാവശ്യപെട്ടു പ്രാര്‍തനായജ്ഞം ആരംഭിച്ചു.  
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉടന്‍ തന്നെ പള്ളിയില്‍ എത്തി സി ഐ യുമായിചര്‍ച്ച നടത്തി. നാളെ മുവാറ്റുപുഴ ആര്‍ ഡി ഓ യുടെ മുന്‍പാകെ ഇരുക്കൂട്ടരെയും വിളിച്ചു ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സി ഐ ഉറപ്പു നല്‍കി. ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മാര്‍ ഈവാനിയോസ് മേത്രാപ്പോലിത്ത   പ്രാര്‍തനായജ്ഞം നടത്തുന്ന കുരിശു പള്ളിയില്‍ എത്തി വിശ്വാസികളെ അനുഗ്രഹിച്ചു. കേവലം 30  വീട്ടുകാര്‍ക്ക് വേണ്ടി യാക്കോബായ സഭയുടെ ന്യായമായ ആരാധനാ സ്വാതന്ദ്ര്യം നഷ്ടപ്പെടുത്തുവാന്‍ കഴിയുകയില്ലന്നും, പള്ളിയില്‍ പഴയ പോലെ ആരാധന നടത്തുവാന്‍ അവസരം ലഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അഭി.തിരുമേനി പറഞ്ഞു.നാളെ ചര്‍ച്ച നടക്കുന്ന  സാഹചര്യത്തില്‍ 2  മണിയോട് കൂടി പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിച്ചു.വിവിധ പള്ളികളില്‍ നിന്നായി വൈദീകരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനാ യ്ഞജത്തിനു പിന്തുണ നല്‍കാന്‍ എത്തിയിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.