സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, October 8, 2011

കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്നു പഞ്ചായത്തുകള്‍

കൊച്ചി: കോലഞ്ചേരിയിലെ പള്ളിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന ആവശ്യവുമായി ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ രംഗത്ത്‌. കോലഞ്ചേരി പള്ളിയും കോട്ടൂര്‍ ചാപ്പലും സ്‌ഥിതിചെയ്യുന്ന പൂതൃക്ക ഗ്രാമപഞ്ചായത്തും സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തും വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്തുമാണ്‌ തീരുമാനം സര്‍ക്കാരിന്‌ അയച്ചുകൊടുത്തിരിക്കുന്നത്‌.
പഞ്ചായത്തുകളുടെ നിലപാട്‌ സഭാതര്‍ക്കത്തില്‍ മധ്യസ്‌ഥത വഹിക്കുന്ന മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചിട്ടുണ്ട്‌.
മൂന്നിടങ്ങളിലും യു.ഡി.എഫ്‌. ഭരണമാണ്‌. ഹൈക്കോടതി നിര്‍ദേശിക്കുന്ന നിരീക്ഷകന്റെ നേതൃത്വത്തില്‍ ഇടവകയില്‍ ജനാധിപത്യരീതിയില്‍ ഹിതപരിശോധന നടത്തി പള്ളികളുടെ അവകാശത്തര്‍ക്കം പരിഹരിക്കണമെന്നാണ്‌ പൂതൃക്ക ഗ്രാമപഞ്ചായത്ത്‌ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. പൂതൃക്ക പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ സ്‌ഥിതിചെയ്യുന്ന രണ്ട്‌ പള്ളികളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. കേസ്‌ കോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്‌. സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തു കൗണ്‍സിലും കോലഞ്ചേരി പള്ളിത്തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ട്‌ ശാശ്വതമായി പരിഹരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. നാനാജാതി മതസ്‌ഥര്‍ പ്രാര്‍ഥനക്കെത്തുന്ന കോലഞ്ചേരി പള്ളിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. ഇത്‌ തുടരുന്നതു നാടിനു ശാപമായിമാറും. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട്‌ ഇരുവിഭാഗത്തിനും നീതി ലഭിക്കുന്നതിന്‌ യോഗ്യമായ രീതിയില്‍ ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ്‌ ഐക്കരനാട്‌ പഞ്ചായത്തും സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.സര്‍ക്കാര്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെട്ട്‌ പരിഹാരമുണ്ടാക്കണമെന്നാണ്‌ വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കൗണ്‍സിലും സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്‌. പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും ഇതു സുഗമമായ ജനജീവിതത്തിനു തടസമാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. കോടതിവിധി നടപ്പാക്കുകയെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചുനില്‍ക്കുകയാണ്‌.

കോടതിക്ക്‌ വെളിയില്‍ ഒത്തുതീര്‍പ്പിനു തയാറല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌. കോലഞ്ചേരിയില്‍ യാക്കോബായ പക്ഷം പണികഴിപ്പിച്ചിട്ടുള്ള ചാപ്പലിനു സമീപമുള്ള 45 സെന്റ്‌ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗം വാങ്ങി യാക്കോബായ വിഭാഗത്തിന്‌ നല്‍കാമെന്നും അതുവഴി കോലഞ്ചേരി പള്ളിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്‌. എന്നാല്‍ ഒരേക്കര്‍ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ നല്‍കിയാല്‍ പള്ളി തരാമോ എന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ മറുചോദ്യം.
പണത്തിനും സ്‌ഥലത്തിനുംവേണ്ടിയല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും തങ്ങള്‍ക്ക്‌ അവകാശപ്പെട്ട ആരാധനാലയം വിട്ടുകിട്ടുക മാത്രമാണ്‌ ലക്ഷ്യമെന്നും അവര്‍ മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചു. തര്‍ക്കമുള്ള പള്ളികളില്‍ നിഷ്‌പക്ഷ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തിയാല്‍ ഒരു പള്ളിപോലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ലഭിക്കില്ലെന്ന്‌ പൂര്‍ണ ബോധ്യമുള്ളതിനാലാണ്‌ അവര്‍ കോടതിവിധി മാത്രം നടപ്പാക്കിയാല്‍ മതിയെന്നു പറയുന്നത്‌.
വ്യാജരേഖകള്‍ ചമച്ചും കുതന്ത്രങ്ങളിലൂടെയുമാണ്‌ മറുവിഭാഗം വിധി നേടിയെടുക്കുന്നത്‌. പള്ളിയില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പു നടത്തി യുക്‌തമായ ഭരണഘടന സ്വീകരിക്കാനുള്ള അന്തരീക്ഷമാണ്‌ സര്‍ക്കാരും നീതിപാലകരും ഒരുക്കിത്തരേണ്ടതെന്നും യാക്കോബായ വിഭാഗം അഭ്യര്‍ഥിച്ചു.
1913 ലെ പള്ളി ഭരണഘടന, 1934 ലെ ഓര്‍ത്തഡോക്‌സ് ഭരണഘടന, 2002 ലെ യാക്കോബായ ഭരണഘടന- ഇതിലേതു വേണമെന്ന്‌ തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം തങ്ങള്‍ക്ക്‌ അനുവദിക്കണമെന്നാണ്‌ ഇടവകക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ ആകെയുള്ള 2008 കുടുംബങ്ങളില്‍ 1616 കുടുംബനാഥന്മാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

2 comments:

Anonymous said...

When Methran Kakshi's Fr. Konat claims in front of media people that out of 2000 parishners,in Kolenchery church, they(methran Kakshi) are numbering more than 1600, then what is the problem for them to face an election and prove their majority publically and get the church for them for ever. As they are relectuant to do so, , I as well as the public in generall feel, methran kakshis claim is fake.

Anonymous said...

How this could happen so dogmatic and irrational minds for such
dressed leaders dictated for greed and power and corruption.
This is a major legal issue in Kerala Christians affecting millions in
legal fight, church destruction and community destruction and need to
be legally resolved where the lower courts should not override supreme
court rulings!!! otherwise law how could be served legally to the people??
Many Churches in Kerala is closed and got destroyed by wrong legal
interpretation like status quo to be kept and- faction fight
continues for many years fifty to sixty years between Jacobite Syrian
Christian Church Indian orthodox church.
But the lower courts rulings by group
influences results denial of supreme court rulings and is ket status
quo in many churches denying majority of parishners the right of
worship and freedom and those churches got closed indefinitely and the
supreme court rulings are in vain and non effective
According to Supreme court Verdict 1995:-for jacobite versus so called indian orthodox

1) IOC (Indian Orthodox Church) is not an independent church

2) IOC is division of Universal Syrian orthodox church

3) Patriarch is Primate of Malanakara church not catholicose

4) Parishes must be ruled by Parishioners not by bishops, Catholicos

5) Each Parishes has their own constitution

6) 1934 only for common asset (and it is not followed by IOC
where Patriarch should be the supreme head which the part IOC uphold to controll church administration and where by parish elections are not done )

7) 1934 constitution is against the merit of Mulanthuruthy synod

8) Bishops should be elected by people, not by number of churches

9) Bishops should be ordained by the permission of Patriarch so their

Mathews II Bava is self ordained Bava (Same Militios tirumeni

ordained in the midnight at Devalokam Didimos Valia Bava without

convening Association)

10) Government cannot implement Court judgment

11) 1958 merging will not repeat at any cost

Why IOC (Indian Orthodox faction) is playing satanic tactics by
keeping priests that are loyal to IOC where majority of people are
Patriarchial.in many kerala Churches

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.