സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 30, 2011

സഭാ തര്‍ക്കം ഇടവക പൊതുയോഗം നടത്തി അവകാശങ്ങള്‍ നിശ്ചയിക്കണം

കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പൊതുയോഗം ചേര്‍ന്ന് ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് അവകാശങ്ങള്‍ നിശ്ചയിക്കണമെന്ന് യാക്കോബായ സഭ നേതൃത്വം ആവശ്യപ്പെട്ടു.
മലബാര്‍ ഭദ്രാസനത്തിലെ പള്ളികളില്‍ ഇരുവിഭാഗവും പൊതുയോഗം ചേര്‍ന്ന് പരസ്​പരം ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് വീതംവെച്ച് പിരിഞ്ഞ് സമാധാനമായി ആരാധന നടത്തിവരുന്നു. സ്വത്ത് വീതം വെപ്പില്‍ ഇടവക ജനങ്ങള്‍ക്കാണ് അവകാശം. പല ഇടവകകളിലും പൊതുയോഗങ്ങള്‍ കൂടിയിട്ട് കാലങ്ങളായി. കോലഞ്ചേരി പള്ളിയില്‍ത്തന്നെ 1971നുശേഷം സമ്പൂര്‍ണ പൊതുയോഗം നടന്നിട്ടില്ല. പള്ളി പൂട്ടിക്കിടന്ന കാലത്ത് ഏകപക്ഷീയമായി പൊതുയോഗങ്ങള്‍ കൂടിയെടുത്ത തീരുമാനമാണ് ജില്ലാ കോടതി അംഗീകരിച്ചതെന്ന് യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ്ജ് തുകലന്‍ പറഞ്ഞു.
പള്ളി പൊതുയോഗം നിഷ്പക്ഷമതികളുടെ സാന്നിധ്യത്തില്‍ കൂടി എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് മുമ്പോട്ട് പോയാല്‍ മാത്രമേ സഭാപ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

Dony said...

Churches and their general bodies have the authority to decide the constitution which they want to follow. Kolenchery church was not built for accepting 1934 constitution. The church was built to cater the religious needs of the people. So the people of the Church should decide whether to accept or reject 1934 constitution. Election should be conducted and on the basis of the majority, church has to be administered.
Orthodox faction wanted to implement court's decision. They got written letter from govt. that court order will be implemented. Hon. High Court gave directions to settle down the problems through discussions between both the factions. So orthodox faction should accept today's Hon. High Court order and should accept government's mediation cell solutions.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.