സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, September 3, 2011

എട്ടുനോമ്പ് പെരുന്നാള്‍: അനുഗ്രഹം തേടി ആയിരങ്ങള്‍

മണര്‍കാട്: വിശുദ്ധ കന്യക മര്‍ത്തമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തില്‍ അനുഗ്രഹം തേടിയെത്തുന്നത് ആയിരങ്ങള്‍. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ വെള്ളിയാഴ്ചയും വ്രതാനുഷ്ഠാനത്തോടെ പുണ്യംതേടിയെത്തിയ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.
രാവിലെ കരോട്ടെ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ സിംഗപ്പൂര്‍ ഭദ്രാസനാധിപന്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ അളവില്ലാതെ ലഭിക്കുന്ന ദേവാലയമാണ് മണര്‍കാട് പള്ളിയെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഫാ.തോമസ് മറ്റത്തില്‍, ഫാ.മാത്യൂസ് ചെന്നൈ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. കരോട്ടെ പള്ളിയില്‍ നടന്ന കുര്‍ബ്ബാനയില്‍ ഫാ.മാത്യൂസ് വടക്കേടം കാര്‍മ്മികത്വം വഹിച്ചു. ഫാ.പ്രസാദ് കോവൂര്‍, ഫാ.ഇ.സി.വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഡീക്കന്‍ അഭിലാഷ് വലിയവീട്ടില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. ശനിയാഴ്ച രാവിലെ വലിയപള്ളിയില്‍ നടക്കുന്ന മുന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.