സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, August 29, 2011

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും

കുണ്ടറ: കുണ്ടറ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും കൊടിയേറി. ക്‌നാനായ ഭദ്രാസനം റാന്നി മേഖല മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ ഈവാനിയോസ് തിരുമേനി, ഇടവക വികാരി ഫാ. ജോര്‍ജ്ജ് പെരുമ്പട്ടേത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്.
സപ്തംബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ സുനോറോ വിശ്വാസികളുടെ ദര്‍ശനത്തിനും വണക്കത്തിനുമായി പേടകത്തില്‍നിന്ന് പുറത്തെടുക്കും. സെപ്റ്റംബര്‍ 10 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. ബി. ഗണേശ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐഷ പോറ്റി എം. എല്‍. എ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. 6ന് മൈലാപ്പൂര് ഡല്‍ഹി ഭദ്രാസനാധിപന്‍ ഐസക് മോര്‍ എസ്താത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബ്ബാന, 7ന് ഫാ. പി. ടി. തോമസിന്റെ സുവിശേഷ പ്രസംഗം. 7ന് ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമീസ് തിരുമേനിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ കുര്‍ബ്ബാന. വൈകിട്ട് 6ന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസയോടെ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും സമാപനമാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.