സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 21, 2011

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷം

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ  പള്ളിയില്‍ മെത്രാന്‍ കക്ഷികളുടെ അതിക്രമം.ഇതേത്തുടര്‍ന്ന് യാക്കോബായ വിഭാഗത്തിലെ ഇടവകാംഗങ്ങളായ കടമ്പനാട്ട് കെ.വി. തോമസ് (52), കീണേലില്‍ കെ.വി. പൗലോസ് (52), മലയില്‍ പുത്തന്‍പുരയില്‍ റെജു (39), മടപ്പാട്ട് എം.കെ. പോള്‍ (ട്രസ്റ്റി-55), വണ്ടാനത്ത് എല്‍ദോ വര്‍ഗീസ് (35), കല്ലേത്തിരിയില്‍ ജിജോ (26), പടിഞ്ഞാറേ വെട്ടുവേലില്‍ സ്ലീബ (26) എന്നിവര്‍ വടവുകോട് ഗവ. ആസ്​പത്രിയിലുമാണ് ചികിത്സയിലുള്ളത്. പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
ശനിയാഴ്ച രാവിലെ 9.30നാണ് പള്ളിമുറ്റത്ത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തവണയായിരുന്നു ശനിയാഴ്ച. എന്നാല്‍,കോടതി  വിധി കാറ്റില്‍ പറത്തി ഇവിടെ മൂന്നിന്മേല്‍ കുര്‍ബാന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം അതിക്രമത്തെ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ തുടങ്ങിയത്.മുന്‍വികാരി ഏലിയാസ് കുറ്റിപറിച്ചേല്‍, വികാരി സി.കെ. ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ. പോള്‍ മത്തായി എന്നിവരാണ് മൂന്നിന്മേല്‍ കുര്‍ബാന നടത്തിയത്. പിന്നീട് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയ്ക്കുവേണ്ടി പോകുന്നതിനിടെയാണ് അനധികൃതമായാണ് മൂന്നിന്മേല്‍ കുര്‍ബാന നടത്തിയതെന്നാരോപിച്ച് യാക്കോബായ വിഭാഗം വിശ്വാസി ചോദ്യംചെയ്തത്. ഇതോടെ, സംഘര്‍ഷം മുറുകി. ജില്ലാക്കോടതി വിധിപ്രകാരം വികാരിക്കും സഹവികാരിക്കും മാത്രമേ ഇവിടെ വി.കുര്‍ബാനയര്‍പ്പിക്കുവാന്‍ പാടുള്ളുവെന്നും മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് അവകാശമില്ലെന്നും യാക്കോബായ വിഭാഗം പറഞ്ഞു. സമാധാനപരമായി പോകുന്ന പള്ളിയില്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍  സൃഷ്ടിച്ചു മെത്രാന്‍ കക്ഷികള്‍  പള്ളി പൂട്ടിക്കാന്‍ ശ്രമിക്കുകയാണന്നു പള്ളി ട്രസ്റ്റിമാര്‍ പറഞ്ഞു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.