സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, July 24, 2011

ക്യംതാ സെമിനാരിയില്‍ ശ്രാദ്ധപ്പെരുന്നാള്‍

തിരുവാങ്കുളം: യാക്കോബായ സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. തോമസ് മാര്‍ ഒസ്താത്തിയോസ്, താപസശ്രേഷ്ഠന്‍ മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പാന്‍ എന്നിവരുടെ ശ്രാദ്ധപ്പെരുന്നാള്‍ തിരുവാങ്കുളം ക്യംതാ സെമിനാരിയില്‍ നടന്നു.
അനുസ്മരണ സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, അമ്മഞ്ചേരില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. ഇമ്മാനുവല്‍ അബ്രഹാം, നഗരസഭ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, കൗണ്‍സിലര്‍ കെ.വി. സാജു, ഫാ. ജയിംസ് പത്രോസ്, ഫാ. ജോഷി ചിറ്റേത്ത്, ഫാ. തമ്പി, ഫാ. ജേക്കബ് ഈരാളി, മത്തായി പുറപ്പാടത്ത്, കെ.സി. പൗലോസ്, ജോര്‍ജ്കുട്ടി തുരുത്തിയില്‍, വി.വി. മാണി, ജീവന്‍ മാലായില്‍, ബേബി കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ അനുമോദിക്കുകയും 200 കുടുംബങ്ങള്‍ക്ക് അരിനല്‍കുകയും ചെയ്തു. നേര്‍ച്ചസദ്യയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.