സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, January 6, 2011

പിറവം വലിയ പള്ളിയില്‍ വി.ദനഹ പെരുന്നാളിന് കൊടിയിറങ്ങി.

        പിറവം: പുഴ വഴിമാറി  ഒഴുകുന്ന മൂവാറ്റുപുഴയാറിന്‍  തീരത്ത്‌ മുത്തുകുടകളും വാദ്യമേളങ്ങളുമായി പിറവം വലിയ പള്ളിയില്‍ വി ദനഹാ പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി  കൊണ്ടാടി. ജനു 5 രാവിലെ പിറവം വലിയപള്ളി വക പേപ്പതി ചാപ്പലില്‍ അഭി.ഗീവര്‍ഗീസ് മാര്‍ ബര്‍ണാബാസ് മെത്രാപോലിത്തയുടെ നേതൃത്വത്തില്‍ മീന്നിന്മേല്‍ കുര്‍ബ്ബാന  നടന്നു.റവ ഫാ വര്‍ഗീസ് പനച്ചിയില്‍,റവ ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. തുടര്‍ന്ന് വൈകിട്ട് പെപ്പതി ചാപ്പലില്‍  നുന്നും പിറവം വലിയ പള്ളിയിലേക്ക് പ്രദക്ഷിണം നടന്നു.പൊന്‍വെള്ളി  കുരിശുകളും  കൊടിതോരണങ്ങളും അണിനിരക്കുന്ന പ്രദക്ഷിണത്തില്‍  നാനാ ജാതി മതസ്ഥര്‍ പങ്കെടുത്തു.
6 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ ദനഹാ ശുശ്രൂക്ഷകള്‍ ആരംഭിച്ചു.തുടര്‍ന്ന് വി.മൂന്നിന്‍മേല്‍  കുര്‍ബ്ബാന റവ ഫാ സ്കറിയ വട്ടക്കാട്ടില്‍,റവ ഫാ റോയി മാത്യൂസ്‌, റവ ഫാ വര്‍ഗീസ് പനച്ചിയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്നു. 12 .30 ന് കരവട്ടെ കുരിശിലേക്കുള്ള ഭക്തി നിര്‍ഭരമായ  പ്രദക്ഷിണം നടന്നു.  വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപിസ്കോപ്പ, ട്രസ്റ്റിമാരായ ശ്രീ  മത്തായി മണപ്പാട്ട്, ശ്രീ മത്തായി തെക്കുംമൂട്ടില്‍  എന്നിവര്‍ പെരുന്നാള്‍ ഒരുക്കങ്ങള്‍ക്ക്  നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.