സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 21, 2010

മാത്യൂസ്‌ ഗ്രിഗോറിയോസിനെ വിവാദ ജര്‍മന്‍ മെത്രാന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു

കൊച്ചി: താന്‍ വാഴിച്ച മലയാളി മെത്രാനെ വിവാദ ജര്‍മന്‍ മെത്രാന്‍ മൂസാ ഗൂര്‍ഗാന്‍ സേവേറിയോസ്‌ താല്‍കാലികമായി പുറത്താക്കി.

തന്റെ പുതിയ സഭയുടെ നിരണം, കൊല്ലം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്ത മാത്യൂസ്‌ ഗ്രിഗോറിയോസിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. നാലുമാസം മുമ്പ്‌ ഡല്‍ഹിയിലാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്ന ഫാ. സി.ജെ. മാത്യൂസിനെ ഗ്രിഗോറിയോസ്‌ എന്നപേരില്‍ മെത്രാനായി വാഴിച്ചത്‌.


സഭയുടെ അച്ചടക്കം ലംഘിച്ച്‌ തെറ്റായ പ്രചരണം നടത്തിയതിനാണ്‌ സസ്‌പെന്‍ഷന്‍. മൂസാ ഗൂര്‍ഗാന്‍ പുതുതായി രൂപീകരിച്ച അന്തോഖ്യന്‍ സിറിയക്‌ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് ഇന്ത്യയില്‍ കാതോലിക്കേറ്റ്‌ സ്‌ഥാപിക്കുന്നുണ്ടെന്നും ഈ സ്‌ഥാനത്തേക്ക്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ വൈദികനെ പരിഗണിക്കുന്നുണ്ടെന്നും ഗ്രിഗോറിയോസ്‌ സ്വന്തം മാസികയായ 'തദേവൂസില്‍' എഴുതിയിരുന്നു.

സിനഡ്‌ തീരുമാനംവരെ സഭയുടെ യാതൊരു പ്രവര്‍ത്തനങ്ങളിലും ഇടപെടരുതെന്നാണ്‌ വിലക്ക്‌. കുര്‍ബാന ചൊല്ലാന്‍ മാത്രമാണ്‌ അനുവാദം.

യാക്കോബായ സഭയില്‍ നിന്ന്‌ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ന്ന രണ്ടു മെത്രാന്മാര്‍ ചേര്‍ന്ന്‌ സിറിയന്‍ വൈദികനായിരുന്ന മൂസാ ഗൂര്‍ഗാനെ മെത്രാനായി വാഴിച്ചത്‌ രണ്ടുവര്‍ഷം മുമ്പാണ്‌. മൂസാ ഗൂര്‍ഗാനെ പരി. പാത്രിയര്‍ക്കീസ്‌ ബാവ പുറത്താക്കിയിരുന്ന അവസരത്തിലാണ്‌ കേരളത്തില്‍ കൊണ്ടുവന്ന്‌ മെത്രാന്‍ പട്ടം നല്‍കിയത്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.